'സ്ഥാനാര്‍ത്ഥികളുടെ പേര് എഴുതി നൽകാൻ സച്ചിദാനന്ദ ആര്? ശിവഗിരി മഠാധിപതിയായി ഇരിക്കാൻ യോഗ്യനല്ല'; വെള്ളാപ്പള്ളി നടേശൻ

Published : Mar 16, 2026, 12:05 PM ISTUpdated : Mar 16, 2026, 12:12 PM IST
swami sachidanda vellapally natesan

Synopsis

ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദനെതിരെ വെള്ളാപ്പള്ളി നടേശൻ. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠാധിപതി സ്ഥാനത്ത് ഇരുന്നുകൊണ്ട് സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്യുകയാണെന്നും സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ആലപ്പുഴ: ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദനെതിരെ വെള്ളാപ്പള്ളി നടേശൻ. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠാധിപതി സ്ഥാനത്ത് ഇരുന്നുകൊണ്ട് സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്യുകയാണെന്നും സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സ്ഥാനാര്‍ത്ഥികളുടെ പേര് എഴുതി നൽകാൻ സച്ചിദാനന്ദ ആരാണ്? സച്ചിദാനന്ദൻ പമ്പര വിഡ്ഢിയാണ്. ശിവഗിരി മഠത്തിലിരുന്ന് ഇങ്ങനെ ചെയ്യാമോ? സ്ഥാനാര്‍ഥികളുടെ പേര് നൽകിയത് സ്വന്തം നിലയിലാണെന്ന് സെക്രട്ടറി തന്നെ പറയുന്നു. അദ്ദേഹം ആ സാമിയാണ്. അദ്ദേഹം പറഞ്ഞാൽ ആരാണ് വോട്ട് ചെയ്യുക? അൽപൻ ആണ് സ്വാമി സച്ചിദാനന്ദയെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. 

ജി സുധാകരൻ തന്നെ വന്നു കണ്ട് സ്ഥാനാര്‍ത്ഥിയായി നിൽക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നുവെന്നും അതെക്കുറിച്ച് താൻ ഒന്നും പറയുന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്എൻഡിപിയുടെ നിലപാട് അമ്പലപ്പുഴ മാത്രമല്ല. അദ്ദേഹം പിന്തുണ തേടിയില്ല. മത്സരിക്കുന്നുവെന്നാണ് പറഞ്ഞത്. ഇങ്ങോട്ട് ഒന്നും പറയണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തെ കണ്ട് സംസാരിച്ചു. ബാത്‍റൂമിൽ പോകണമെന്ന് പറഞ്ഞു. അതിനുശേഷം മടങ്ങിയെന്നും അദ്ദേഹത്തിന് ആരുടെ പിന്തുണയുണ്ടെന്ന് അറിയില്ലെന്നും സുധാകരൻ ജനകീയനും ജില്ലയിൽ സ്വാധീനവുമുള്ള നേതാവാണെന്നും ഭരണത്തിൽ മിടുക്കനാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. 

സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരൻ സമുദായ നേതാക്കളെ സന്ദര്‍ശിക്കുന്നത്. വെള്ളാപ്പള്ളിയെ കണ്ടശേഷം പെരുന്നയിലേക്കാണ് ജി സുധാകരൻ പോയത്. അമ്പലപ്പുഴയിൽ ജി സുധാകരനെ പിന്തുണക്കാനാണ് യുഡിഎഫ് തീരുമാനം. അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. അമ്പലപ്പുഴയിൽ എച്ച് സലാം ആണ് എൽഡിഎഫ് സ്ഥാനാര്‍ത്ഥി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേരള കോൺഗ്രസിൽ അപ്രതീക്ഷിത നീക്കം: പാലായിൽ ജോസ് കെ മാണി? കടുത്തുരുത്തിയിൽ നിഷ ജോസ് കെ മാണി പരിഗണനയിൽ
600 കുടുംബങ്ങൾക്ക് ആശ്വാസം; കെഎഫ്ഡിസിയുടെ 7,748.441 ഹെക്ടർ വനഭൂമിയുടെ പാട്ടം 25 വ‍ർഷത്തേക്ക് പുതുക്കി