
ദില്ലി: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ വിജിലൻസ് കേസിലെ പരാതിക്കാരൻ അനീഷ് ബാബു ദില്ലിയിലെ ഇഡി ഓഫീസിൽ എത്തി. ആഭ്യന്തര അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇഡി അനീഷിൻറെ മൊഴിയെടുക്കുന്നത്. രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ ഏഴു മണിക്കൂര്‍ പിന്നിട്ടു.
കള്ളപ്പണക്കേസ് ഒത്തുതീർപ്പാക്കാൻ ഇ.ഡി അസിസ്റ്റന്‍റ് ഡയറക്ടർ ശേഖർ കുമാർ രണ്ടുകോടി രൂപ കൈക്കൂലി ചോദിച്ചുവെന്നാണ് അനീഷ് ബാബുവിന്‍റെ പരാതി. വിജിലൻസ് രജിസ്ടർ ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെയാണ് ഇഡി അനീഷിനെ ദില്ലി ഓഫീസിലേക്ക് വിളിപ്പിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പകരം അഭിഭാഷകനാണ് ഇഡി ഓഫീസിലെത്തിയത്. അനീഷ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ജൂൺ 10 വരെ അറസ്റ്റ് ഹൈക്കോടതി അറസ്റ്റ് വിലക്കിയിട്ടുണ്ട്. അനീഷിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam