മോൻസന്റെ സൗഹൃദപട്ടികയിൽ കെപിസിസിയുടെ സമുന്നത നേതാക്കളും, പരിഹാസവുമായി വിജയരാഘവൻ

Published : Oct 07, 2021, 02:08 PM ISTUpdated : Oct 07, 2021, 02:11 PM IST
മോൻസന്റെ സൗഹൃദപട്ടികയിൽ  കെപിസിസിയുടെ സമുന്നത നേതാക്കളും, പരിഹാസവുമായി വിജയരാഘവൻ

Synopsis

കെപിസിസി അധ്യക്ഷനും മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട കാര്യം അന്വേഷണത്തിലാണ് ബോധ്യപ്പെട്ടത്. നടന്നത് സൂപ്പർ തട്ടിപ്പാണെന്നും വിജയരാഘവൻ കൂട്ടിച്ചേ‍ത്തു. 

തിരുവനന്തപുരം: പുരവാസ്തു തട്ടിപ്പ് (Antique Fraud) നടത്തി അറസ്റ്റിലായ മോൻസൺ മാവുങ്കലിന്റെ (Monson Mavunkal) സൗഹൃദ പട്ടികയിൽ (Friendship List) കെപിസിസിയുടെ (KPCC) സമുന്നത നേതാക്കളുമെന്ന് വിമ‍ർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ (A Vijayaraghavan). ചില നേതാക്കൾ സൗന്ദര്യ സംരക്ഷണത്തിൽ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തുവെന്നും വിജയരാഘവൻ പരിഹസിച്ചു. 

മോൻസൻ മാവുങ്കൽ നടത്തിയ പുരാവസ്തു തട്ടിപ്പിൽ ശരിയായ അന്വേഷണം നടക്കുന്നുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിലെ വസ്തുതകൾ പുറത്ത് വരട്ടെയെന്നും വിജയരാഘവൻ പറഞ്ഞു. 

കെപിസിസി അധ്യക്ഷനും മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട കാര്യം അന്വേഷണത്തിലാണ് ബോധ്യപ്പെട്ടത്. നടന്നത് സൂപ്പർ തട്ടിപ്പാണെന്നും വിജയരാഘവൻ കൂട്ടിച്ചേ‍ത്തു. കെ സുധാകരനുമായുള്ള സൗഹൃദം കേരളത്തെ അത്ഭുതപ്പെടുത്തിയെന്നും സുധാകരനെ അനുകൂലിച്ച പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം ജാള്യത മറയ്ക്കാനാണെന്നും വിജയാരഘവൻ കുറ്റപ്പെടുത്തി. 

അതേസമയം പി വി അൻവ‍‍ർ വിഷയത്തിൽ അദ്ദേഹ​ം തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും നിലമ്പൂരിൽ ജയിച്ചത് പ്രതിപക്ഷ നേതാവിന് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ലെന്നും വിജയരാഘവൻ പ്രതികരിച്ചു. ഇത് കോൺഗ്രസിൻ്റെ  രാഷ്ട്രീയ നീക്കമാണെന്നും അൻവറിന് ഹാജരാകാൻ ആയില്ലെങ്കിൽ തീരുമാനം എടുക്കേണ്ടത് നിയമസഭയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേ‍ത്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി