പത്തനംതിട്ടയിൽ കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസറും അസിസ്റ്റൻ്റും അറസ്റ്റിൽ

Published : Jun 08, 2022, 10:19 PM IST
പത്തനംതിട്ടയിൽ കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസറും അസിസ്റ്റൻ്റും അറസ്റ്റിൽ

Synopsis

വയലത്തല സ്വദേശി നൽകിയ പരാതിയാണ് ചെറുകോൽ വില്ലേജ് ഓഫീസർ എസ് രാജീവനേയും വില്ലേജ് അസിസ്റ്റന്റ് ജിനു തോമസിനേയും കുരുക്കിയത്. 

ചെറുകോൽ: പത്തനംതിട്ടയിൽ കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും വിജിലൻസ് പിടിയിൽ. ചെറുകോൽ വില്ലേജ് ഓഫീസിലെത്തിയാണ് ഇരുവരെയും വിജിലൻസ് അറസ്റ്റ് ചെയ്തത്. സ്ഥലം പോക്കുവരവിനായി അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് അറസ്റ്റ്

വയലത്തല സ്വദേശി നൽകിയ പരാതിയാണ് ചെറുകോൽ വില്ലേജ് ഓഫീസർ എസ് രാജീവനേയും വില്ലേജ് അസിസ്റ്റന്റ് ജിനു തോമസിനേയും കുരുക്കിയത്. സ്ഥലം പോക്ക് വരവ് ചെയ്യാൻ ഒരു മാസം മുന്പ് ചെറുകോൽ വില്ലേജ് ഓഫിസിൽ അപേക്ഷ നൽകിയതാണ് പരാതിക്കാരൻ. പല തവണ പല കാരണങ്ങൾ പറഞ്ഞ് വില്ലേജ് ഓഫീസർ നടപടി ക്രമങ്ങൾ വൈകിപ്പിച്ചു. 

ഒടുവിൽ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. തുടർന്ന് വിജിലൻസ് ഉദ്യോഗസ്ഥർ നിർദേശിച്ച പ്രകാരം അയ്യായിരം രൂപയുമായി വില്ലേജ് ഓഫീസിലെത്തി. പണം കൈമാറിയതിന് പിന്നാലെ വിജിലൻസ് ഡിവൈഎസ്പി ഹരിവിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘം ഓഫീസിനകത്ത് കയറി വില്ലേജ് ഓഫീസറേയും വില്ലേജ് അസിസ്റ്റന്റിനേയും കുരുക്കി. മുന്പും പലരുടെ കയ്യിൽ നിന്നും വില്ലേജ് ഓഫീസർ പണം ആവശ്യപ്പട്ടിട്ടുണ്ട്

വിജിലൻസ് സംഘത്തെ കണ്ട് വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് സുധീർ ഇറങ്ങി ഓടി. ഇയാൾ പണം ആവശ്യപ്പെട്ടില്ലെന്നാണ്  പരാതിക്കാരൻ  വിജിലൻസിന് നൽകിയ മൊഴി. പിന്നെ എന്തിനാണ് സുധീര്‍ ഇറങ്ങി ഓടിയതെന്ന് വിജിലിൻസ് ഉദ്യോഗസ്ഥര്‍ക്കും പിടിയില്ല. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ട്വന്‍റി 20 എൻഡിഎയിൽ ചേര്‍ന്നത് സ്വാഭാവിക പരിണാമം, അവര്‍ വ്യാപാര സ്ഥാപനമാണ്; മുല്ലപ്പള്ളി രാമചന്ദ്രൻ
'ചേരേണ്ടവര്‍ ചേര്‍ന്നു, ഞങ്ങള്‍ പറഞ്ഞത് സംഭവിച്ചു, ഒടുവില്‍ സാബു വര്‍ഗീയ രാഷ്ട്രീയത്തോട് സന്ധി ചെയ്തു'; കുറിപ്പുമായി ശ്രീനിജന്‍