​ഗിനിയിൽ തടവിലായ സംഘത്തെ നൈജീരിയയിലേക്ക് കൈമാറിയേക്കും, സർക്കാർ ഇടപെടണമെന്ന് വിസ്മയുടെ പിതാവ്

Published : Nov 06, 2022, 09:01 AM ISTUpdated : Nov 06, 2022, 09:22 AM IST
​ഗിനിയിൽ തടവിലായ സംഘത്തെ നൈജീരിയയിലേക്ക് കൈമാറിയേക്കും, സർക്കാർ ഇടപെടണമെന്ന് വിസ്മയുടെ പിതാവ്

Synopsis

കപ്പൽ നൈജീരിയക്ക് വേണമെന്നാണ് ഇവ‍രുടെ ആവശ്യം. എത്രയും പെട്ടന്ന് സ‍ർക്കാരുകൾ ഇടപെടണമെന്നാണ് വിസ്മയയുടെ കുടുംബം ആവശ്യപ്പെടുന്നത്. 

ദില്ലി : കൊല്ലത്ത് സ്ത്രീ പീഡനത്തെ തുട‌ന്ന് മരിച്ച വിസ്മയയുടെ സഹോദരൻ വിജിത്ത് ഉൾപ്പെടെ 16 ഇന്ത്യക്കാ‍ർ ​ഗിനിയിൽ കുടുങ്ങിയതിൽ സംഭവത്തി. സ‍‍ർക്കാരുകളുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായ‍ർ. വിജിത്തുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. മകനെയും സംഘത്തെയും ​ഗിനിയിലെ നാവികസേന നൈജീരിയയ്ക്ക് കൈമാറുമെന്ന ആശങ്കയിലാണ് കുടുംബം.

പട്ടാളം തന്നെ വന്ന് കൂട്ടിക്കൊണ്ടുപോകുമെന്നാണ്  പറയുന്നത്. കഴിഞ്ഞ രണ്ട് മാസമായി ഈ സംഘം തടവിലാണെങ്കിലും കഴിഞ്ഞ ദിവസമാണ് കുടുംബം ഉൾപ്പെടെ ഇത് അറിയുന്നത്. ആദ്യഘട്ടത്തിൽ മോചന ദ്രവ്യം ആവശ്യപ്പെട്ടിരുന്നു. ഇത് കമ്പനി കൊടുത്തുവെന്നാണ് പറയപ്പെടുന്നത്. എന്നാൽ കപ്പൽ നൈജീരിയക്ക് വേണമെന്നാണ് ഇവ‍രുടെ ആവശ്യമെന്നാണ് അറിയുന്നതെന്ന് വിസ്മയയുടെ പിതാവ് പറഞ്ഞു. എത്രയും പെട്ടന്ന് സ‍ർക്കാരുകൾ ഇടപെടണമെന്നാണ് വിസ്മയയുടെ കുടുംബം ആവശ്യപ്പെടുന്നത്. 

കപ്പൽ ജീവനക്കാരിൽ പലർക്കും മലേറിയയും ടൈഫോയിഡുമാണെന്നുമാണ് ലഭിക്കുന്ന വിവരം. മൂന്ന് മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാരാണ് ബന്ദികൾ ആക്കപ്പെട്ടിരിക്കുന്നത്. ആയുധം ഉപയോഗിച്ച് ബലമായി കൊണ്ടുപോകുമെന്ന് ആശങ്കയുണ്ടെന്നും ഇവ‍ർ പറയുന്നുണ്ട്.  വിജിത്തിന് പുറമെ സനു ജോസ്, മിൽട്ടണ് എന്നിവരാണ് കപ്പിലിലെ മറ്റ് മലയാളികൾ.

ക്രൂഡ് ഓയിലുമായി നൈജീരിയയിലേക്ക് എത്തിയതായിരുന്നു ഇവരുടെ കപ്പൽ. തുറമുഖത്തേക്ക് അടുപ്പിക്കാൻ അനുമതിക്കായി കാത്തു കിടക്കുന്നതിനിടെയാണ് ഇക്വറ്റോറിയൽ ഗിനിയിലെ നേവി ഉദ്യോഗസ്ഥരെത്തി കപ്പലിനെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തത്. രാജ്യാതിർത്തി ലംഘിച്ചെന്ന് കാട്ടി 20 ലക്ഷം യുഎസ് ഡോളർ പിഴയും ചുമത്തി. ഈ തുക അടച്ചെങ്കിലും ഇതിനു പിന്നാലെ തങ്ങളെ നൈജീരിയൻ നേവിക്ക് കൈമാറാൻ നീക്കം നടക്കുന്നതായി തടവിലാക്കപ്പെട്ടവർ ആരോപിച്ചു. നൈജീരിയയ്ക്ക് കൈമാറിയാൽ എന്തു സംഭവിക്കുമെന്നതിൽ ആശങ്കയുണ്ടെന്നും വിജിത്ത് പറഞ്ഞു. രാജ്യാന്തര നിയമങ്ങൾ ലംഘിച്ചാണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നും കപ്പൽ കസ്റ്റഡിയിലെടുത്തതെന്നും തടവിലാക്കപ്പെട്ടവർ ആരോപിച്ചു. മലയാളികൾ ഉൾപ്പെടെയുള്ളവർ തടവിലായിട്ട് 4 മാസമായെങ്കിലും സംഭവത്തിൽ ഇതുവരെ വിദേശകാര്യ മന്ത്രാലയം ഇടപെട്ടിട്ടില്ല. ഇക്വറ്റോറിയൽ ഗിനിയുടെ തലസ്ഥാനമായ മാലോബോയിലാണ് സംഘം ഇപ്പോഴുള്ളത്. 

Read More : മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാർ ഇക്വറ്റോറിയൽ ഗിനിയിൽ അറസ്റ്റിൽ, അറസ്റ്റിലായവരിൽ വിസ്മയയുടെ സഹോദരൻ വിജിത്തും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ