അദാനി-എംഎസ്‍സി കരാർ; വിഴിഞ്ഞ് കുത്തക അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി, ദേശീയ സുരക്ഷ ഉറപ്പാക്കുമെന്ന് ഉറപ്പ്

Published : Jul 01, 2026, 11:55 AM ISTUpdated : Jul 01, 2026, 11:57 AM IST
Vizhinjam Satheesan

Synopsis

വിഴിഞ്ഞം തുറമുഖത്തെ എംഎസ്‍സി-അദാനി ഓഹരി കൈമാറ്റത്തിന് അദാനി ഗ്രൂപ്പ് നിലവിൽ സർക്കാർ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഷെയർ കൈമാറണമെങ്കിൽ സർക്കാർ അനുമതി വേണം. ആ അനുമതി അദാനി തേടിയിട്ടില്ലെന്നാണാണ് മുഖ്യമന്ത്രി അറിയിച്ചത്.

തിരുവനന്തപുരം: വിഴിഞ്ഞ് കുത്തക അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയില്‍. വിഴിഞ്ഞം തുറമുഖത്തെ എംഎസ്‍സി-അദാനി ഓഹരി കൈമാറ്റത്തിന് അദാനി ഗ്രൂപ്പ് നിലവിൽ സർക്കാർ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഷെയർ കൈമാറണമെങ്കിൽ സർക്കാർ അനുമതി വേണം. ആ അനുമതി അദാനി തേടിയിട്ടില്ലെന്നാണാണ് മുഖ്യമന്ത്രി അറിയിച്ചത്. അഞ്ച് കാര്യങ്ങൾ പരിഗണിച്ച് മാത്രമേ വിഴിഞ്ഞത്ത് എന്ത് നീക്കവും ഉണ്ടാകു എന്ന് നിയമസഭയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ് നല്‍കി.

അഞ്ച് കാര്യങ്ങൾ ഉറപ്പാക്കി മാത്രമായിരിക്കും അനുമതിയെന്ന് മുഖ്യമന്ത്രി

1- ദേശീയ സുരക്ഷ ഉറപ്പാക്കും

2- പൊതു താൽപ്പര്യം സംരക്ഷിക്കും

3- നല്ല മത്സരസാധ്യത ഉറപ്പുവരുത്തും കുത്തക പാടില്ല

4- നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കണം

5-ദീർഘവീക്ഷണത്തോടെ വികസനങ്ങൾ നടപ്പാക്കണം

ആശങ്ക രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ്

വിഴിഞ്ഞത്തെ അദാനിയുടെ ഓഹരി കൈമാറ്റത്തിൽ ആശങ്ക രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മത്സമില്ലെങ്കിൽ വികസനത്തെ സാരമായി ബാധിക്കും. ഒറ്റ കമ്പനിയിലേക്ക് കാര്യങ്ങൾ ചുരുങ്ങുന്ന സ്ഥിതി വരും. അത് സംസ്ഥാനത്തിന്‍റെ വികസന താല്പര്യത്തിന് ദോഷം ചെയ്യും. മത്സര ക്ഷമത കുറയുകയും എംഎസ്‍സിക്ക് കുത്തക അവകാശം കിട്ടുകയും ചെയ്യും. ലോകോത്തര മാതൃകയിൽ മൾട്ടി ഓപ്പറേറ്റർ പോർട്ടായി വിഴിഞ്ഞം മാറണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അദാനി എംഎസ്‍സി കരാറിൽ ആശങ്ക രേഖപ്പെടുത്തി പിണറായി വിജയൻ; 'ഒറ്റ കമ്പനിയിലേക്ക് ചുരുങ്ങുന്നത് വികസനത്തിന് ദോഷം'
ഡ്രൈവറെത്തിയില്ല, രമേശ് ചെന്നിത്തലയെ കാണാന്‍ ഹെല്‍മെറ്റില്ലാതെ സ്കൂട്ടറിലെത്തി കടകംപള്ളി സുരേന്ദ്രന്‍; നിസാര ശുപാർശകൾക്ക് വന്നതാണന്ന് വിശദീകരണം