വാട്ടർ മെട്രോയെയും കൊച്ചിയുടെ കായൽ സൗന്ദര്യത്തെയും ലൈവായി ബ്രിക്സ് രാജ്യങ്ങളിൽ എത്തിച്ച് വ്ലോഗർമാർ

Published : Sep 16, 2026, 10:26 PM IST
Kochi metro

Synopsis

19 ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള 35 സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സ് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തു. മട്ടാഞ്ചേരിയിൽ നിന്ന് ഹൈക്കോർട്ട് ടെർമിനലിലേക്കുള്ള യാത്രയിൽ വാട്ടർ മെട്രോയുടെ അത്യാധുനിക സാങ്കേതികവിദ്യയും കായൽ സൗന്ദര്യവും അവർ ലൈവായി ലോകത്തിന് മുന്നിലെത്തിച്ചു.

കൊച്ചി: പകരംവയ്ക്കാനില്ലാത്ത നമ്മുടെ വാട്ടർ മെട്രോയെയും കൊച്ചിയുടെ കായൽ സൗന്ദര്യത്തെയും ലൈവായി ബ്രിക്സ് രാജ്യങ്ങളിൽ എത്തിച്ച് വ്ലോഗർമാർ. സോഷ്യൽ മീഡിയയിൽ പല കണ്ടൻ്റുകളും വൈറലാക്കിയിട്ടുള്ള ഇവർക്ക് കൊച്ചിയുടെ സ്വന്തം വാട്ടർ മെട്രോ അത്ഭുതമായി. പരമ്പരാഗത ജലഗതാഗതത്തെ അത്യാധുനിക സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ച വാട്ടർ മെട്രോ അവരുടെ ഹൃദയം കീഴടക്കുകയായിരുന്നു. 19 ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സ്, കണ്ടന്റ് ക്രീയേറ്റഴ്‌സ് തുടങ്ങിയവരാണ് മട്ടാഞ്ചേരിയിൽ നിന്ന് ഹൈക്കോർട്ട് ടെർമിനലിലേക്ക് കൊച്ചി വാട്ടർ മെട്രോയിൽ 45 മിനുട്ട് യാത്ര ചെയ്തത്. ​

ഏഷ്യയിലെ തന്നെ ആദ്യത്തെ ഇന്റഗ്രേറ്റഡ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റമായ കൊച്ചി വാട്ടർ മെട്രോയുടെ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ഹൈബ്രിഡ് ബോട്ട് യാത്ര വിദേശ പ്രതിനിധികളിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്. ഹൈ-ടെക് സവിശേഷതകളും വ്യത്യസ്ത ഡിസൈനുമുള്ള വാട്ടർ മെട്രോ ബോട്ടിനുള്ളിലിരുന്ന് കണ്ടാലും മതിവരാത്ത കൊച്ചിയുടെ കാഴ്ചകൾ ക്യാമറകളിൽ പകർത്തി. ദശലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള അവരിൽ ചിലർ വാട്ടർ മെട്രോയെ ലോകത്തിന് ലൈവായി പകർന്ന് നൽകാനുള്ള തിരക്കിലായിരുന്നു.

ബലറൂസ്, ബൊളിവിയ, ബ്രസീൽ, ചൈന, ഈജിപ്ത്, എത്യോപീയ, ഇന്തോനേഷ്യ, ഇറാൻ, ഖസാക്കിസ്ഥാൻ, മലേഷ്യ, നൈജീരിയ, റഷ്യ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, തായ്‌ലൻഡ്, യുണൈറ്ററ് അറബ് എമിറേറ്റ്സ് (യു.എ.ഇ ), ഉഗാണ്ട, ഉസ്ബെക്കിസ്ഥാൻ, വിയ്റ്റനാം എന്നീ രാജ്യങ്ങളിൽ നിന്നുള്ള 35 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അതിഥികളായാണ് ഇവർ ഇന്ത്യയിലേക്കെത്തിയത്. ഡൽഹി, ആഗ്ര, തിരുവനന്തപുരം, വർക്കല, കുമരകം സന്ദർശനത്തിന് ശേഷമാണ് കൊച്ചിയിലെത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്വർണമാല വെളുപ്പിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് തൂക്കം കുറച്ച് തിരികെ നൽകി; രണ്ടു പേർ അറസ്റ്റിൽ
മാസപ്പടി കേസ്; ഇഡി റിപ്പോട്ടിന്മേൽ നിയമോപദേശം മറ്റന്നാൾ, എജിയും ഡിജിപിയും ആഭ്യന്തര മന്ത്രിയെ കാണും