
മലപ്പുറം: ആലിബാബയും നാല്‍പത്തിയൊന്ന് കള്ളന്‍മാരും ചേര്‍ന്നാണ് രാജ്യം ഭരിക്കുന്നതെന്ന് വിഎസ് അച്യുതാനന്ദന്‍. ഇവര്‍ രാജ്യത്തെ നശിപ്പിക്കുമെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.രാജ്യത്തെ ഇവര്‍ കുട്ടിച്ചോറാക്കും. മലപ്പുറത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിപി സാനുവിന്‍റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകായായിരുന്നു അദ്ദേഹം.
വിമാനത്താവളങ്ങളും തുറമുഖവുമെല്ലാം അവര്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്നു. യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിലും കയ്യിട്ടുവാരുന്നു. ആര്‍ഷഭാരത സംസ്കാരമെന്ന് പറഞ്ഞ് ദളിതരെയും ഇതര മതസ്ഥരെയും കൊല്ലുകയാണ് അവര്‍-.
പട്ടാളക്കാരോടും രാജ്യത്തോടും വലിയ സ്നേഹം കാണിക്കുന്നവരുടെ കാലത്താണ് ഏറ്റവും അധികം പട്ടാളക്കാര്‍ മരിച്ചുവീണതെന്ന് ഓര്‍ക്കണം. അഴിമതിയില്‍ മുങ്ങിയ മന്‍മോഹന്‍ സിങ് സര്‍ക്കാറിന്‍റെ പോരായ്മയാണ് ബിജെപിയെ അധികാരത്തിലേറ്റിയത്. അവരെ പുറത്താക്കാനുള്ള ഏക വഴി പാര്‍ലമെന്‍റിലെ ഇടത് സാന്നിധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam