വൈറ്റില മേല്‍പ്പാലം: സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണമെന്ന് പൊതുമരാമത്ത് വകുപ്പ്

Published : Oct 10, 2019, 08:43 AM IST
വൈറ്റില മേല്‍പ്പാലം: സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണമെന്ന് പൊതുമരാമത്ത് വകുപ്പ്

Synopsis

ഉയരമുള്ള കണ്ടെയ്നര്‍ ലോറികള്‍ക്ക് വരെ കടന്നുപോകുവാന്‍ സാധിക്കുന്ന രീതിയിലുള്ള ക്ലീയറന്‍സ് പാലത്തിനും മെട്രോ ഗാര്‍ഡറിനും ഇടയിലുണ്ടെന്ന് പിഡബ്യൂഡി വ്യക്തമാക്കി.

കൊച്ചി: വൈറ്റില മേല്‍പ്പാലം സംബന്ധിച്ച് സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചാരണം നടക്കുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ്. ഇതിനെതിരെ നിയമനടപടികള്‍ എടുക്കണമോ എന്നത് തീരുമാനിക്കുമെന്നും പൊതുമരാമത്ത് വകുപ്പ്. വൈറ്റില മേല്‍പ്പാലം അതിന് മുകളിലൂടെ പോകുന്ന മെട്രോ ഗാര്‍ഡറില്‍ തട്ടിയെന്നും. അതുവഴി വാഹനം പോകുവാന്‍ കഴിയില്ലെന്നും അതിനാല്‍ പണി നിര്‍ത്തിയെന്നുമാണ് പ്രചരണം. ഇതിനായി ചില അംഗിളുകളില്‍ നിന്നും എടുത്ത ചിത്രങ്ങളും ചിലര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

ഉയരമുള്ള കണ്ടെയ്നര്‍ ലോറികള്‍ക്ക് വരെ കടന്നുപോകുവാന്‍ സാധിക്കുന്ന രീതിയിലുള്ള ക്ലീയറന്‍സ് പാലത്തിനും മെട്രോ ഗാര്‍ഡറിനും ഇടയിലുണ്ടെന്ന് പിഡബ്യൂഡി വ്യക്തമാക്കി. ദേശീയ പാത അതോററ്ററിയുടെ മാനദണ്ഡം അനുസരിച്ച് 5.5 മീറ്റര്‍ ക്ലിയറന്‍സാണ് വേണ്ടത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്‍റെ എല്ലാ മാനദണ്ഡങ്ങളും ഉപയോഗിച്ചാണ് പാലം പണി പൂര്‍ത്തിയായി വരുന്നത്.

പാലത്തിന്‍റെ പണി നിര്‍ത്തിവച്ചിരിക്കുകയാണ് എന്ന പ്രചരണവും വകുപ്പ് തള്ളുന്നു. വെറ്റിലയിലെ മെട്രോയ്ക്ക് താഴെയുള്ള സെന്‍ട്രല്‍ സ്പാനിന്‍റെ ടാര്‍ഡറുകളുടെ പണിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പാലത്തിന്‍റെ മധ്യത്തിലെ 20ടാര്‍ഡറുകളില്‍ മൂന്നെണ്ണം ഇതുവരെ സ്ഥാപിച്ചു. ബാക്കിയുള്ളവയുടെ കോണ്‍ക്രീറ്റ് പൂര്‍ത്തിയായി വരുന്നു. വ്യാജ പോസ്റ്റിനെതിരെ നിയമനടപടി ഗൗരവമായി ആലോചിക്കുന്നതയും വകുപ്പ് വ്യക്തമാക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഫണ്ട് വിവാദത്തിൽ പറഞ്ഞതിൽ ഉറച്ച് വി കുഞ്ഞികൃഷ്ണൻ; ആടിനെ പട്ടിയാക്കുന്നതാണ് രാ​ഗേഷിന്റെ വിശദീകരണമെന്ന് മറുപടി
'അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, സഖാവ് കുഞ്ഞികൃഷ്ണന് അഭിവാദ്യങ്ങൾ', രക്തഹാരം അണിയിച്ച് അനുകൂലികൾ; പുറത്താക്കൽ നടപടിക്കെതിരെ പയ്യന്നൂരിൽ പരസ്യപ്രതിഷേധം