വാളയാർ കേസ്; സമരം അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് പെൺകുട്ടികളുടെ അമ്മ

Published : Feb 11, 2021, 07:46 AM ISTUpdated : Feb 11, 2021, 08:13 AM IST
വാളയാർ കേസ്; സമരം അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് പെൺകുട്ടികളുടെ അമ്മ

Synopsis

കൂടുതൽ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരുടെകൂടി പിന്തുണയോടെ സമരം ശക്തമാക്കി സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുകയാണ് സമരസമിതി ലക്ഷ്യമിടുന്നത്.

പാലക്കാട്‌: വാളയാർ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് സമരം ശക്തമാക്കാൻ സമരസമിതി. സമരം അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് പെൺകുട്ടികളുടെ അമ്മ ആരോപിച്ചു. അതേസമയം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ഗോമതി രാത്രി ആശുപത്രിയിൽ നിന്ന് നിർബന്ധിത ഡിസ്ചാർജ് വാങ്ങി സമരപന്തലിത്തി നിരാഹാരം തുടരുകയാണ്.

നിരാഹാരമിരുന്ന ഗോമതിയെ ആശുപത്രിയിലേക്ക് ബലംപ്രയോഗിച്ച് മാറ്റിയതിൽ സമരസമിതിയുടെ പ്രതിഷേധം ശക്തമായി. സമരം അട്ടിമറിക്കാൻ ബോധപൂർവ്വം പൊലീസ് ശ്രമിക്കുന്നെന്നാണ് ആരോപണം. ആശുപത്രിയിലും ഗോമതി സമരം തുടർന്ന ഗോമതി പിന്നീട് നിർബന്ധിത ഡിസ്ചാർജ് വാങ്ങി സമരപന്തലിൽ തിരിച്ചെത്തി.

സോജൻ ഉൾപ്പെടെയുളള അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഗോമതി നടത്തിയ നിരാഹാരം ആറുനാൾ പിന്നിട്ടപ്പോഴായിരുന്നു പൊലീസ് നടപടി. അറസ്റ്റിന് ശേഷം വിട്ടയച്ച സമരസമിതി പ്രവർത്തകർ പ്രകടനവുമായാണ് സമരപ്പന്തലിലെത്തിയത്. കൂടുതൽ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരുടെകൂടി പിന്തുണയോടെ സമരം ശക്തമാക്കി സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുകയാണ് സമരസമിതി ലക്ഷ്യമിടുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
എലപ്പുള്ളി ബ്രൂവറിയിൽ ഹൈക്കോടതിയിൽ സർക്കാരിന് വൻ തിരിച്ചടി, ഒയാസിസിന് നൽകിയ അനുമതി റദ്ദാക്കി; 'പഠനം നടത്തിയില്ല, വിശദമായ പഠനം വേണം'