വയനാട് ദുരന്തത്തിൽ പ്രിയങ്ക ഗാന്ധിയുടെ ഇടപെടൽ, മുഖ്യമന്ത്രിയുമായടക്കം സംസാരിച്ചു; 'ഈ കഠിന ഘട്ടത്തിൽ ഒപ്പമുണ്ടാകും, എല്ലാ പിന്തുണയും ഉറപ്പാക്കും'

Published : Jul 07, 2026, 05:17 PM IST
priyanka gandhi

Synopsis

വയനാട് എംപി പ്രിയങ്ക ഗാന്ധി കള്ളാടിയിലെ മണ്ണിടിച്ചിലിൽ ഇടപെടുകയും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പ് നൽകി. മുഖ്യമന്ത്രിയുമായും വി ഡി സതീശനുമായും സംസാരിച്ച അവർ, രക്ഷാപ്രവർത്തനം നിരീക്ഷിച്ചുവരികയാണെന്ന് അറിയിച്ചു

ദില്ലി: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്ന് വയനാട് എം പി പ്രിയങ്ക ഗാന്ധി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസും എൻ ഡി ആർ എഫും എസ് ഡി ആർ എഫ് ടീമുകളും സിവിൽ ഡിഫൻസ് വോളണ്ടിയർമാരും സ്ഥലത്ത് സജീവമായി രംഗത്തുണ്ടെന്നും അവർ അറിയിച്ചു. ബന്ധപ്പെട്ടവരുമായെല്ലാം സംസാരിച്ചെന്നും അവർ വ്യക്തമാക്കി. ദുരന്തത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരോട് അഗാധമായ ദുഃഖം അറിയിക്കുന്നതായും പ്രിയങ്ക കൂട്ടിച്ചേർത്തു. ദുരന്തബാധിതർക്കൊപ്പം ഈ കഠിന ഘട്ടത്തിൽ ഒപ്പമുണ്ടാകുമെന്നും സാധ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ജില്ലാ ഭരണകൂടം, തിരുവനന്തപുരത്തുനിന്ന് സ്ഥലത്തേക്ക് പുറപ്പെട്ട മന്ത്രിമാരായ ടി സിദ്ദിഖ്, എ പി അനിൽ കുമാർ, പ്രാദേശിക പാർട്ടി പ്രവർത്തകർ, ബന്ധപ്പെട്ട മറ്റ് ഏജൻസികൾ എന്നിവരുമായി ചേർന്ന് എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു വരികയാണെന്നും അവർ വിശദീകരിച്ചു. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്താനാകട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

യു ഡി എഫ് പ്രവർത്തകർ രംഗത്തിറങ്ങണം

ഭരണകൂടത്തിന്റെ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ യു ഡി എഫ് പ്രവർത്തകരോടും പൊതുജനങ്ങളോടും വയനാട് എം പി അഭ്യർത്ഥിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് യാതൊരുവിധ തടസ്സങ്ങളും ഉണ്ടാകാത്ത രീതിയിൽ വേണം സഹായങ്ങൾ എത്തിക്കാൻ. ഈ ഭയാനകമായ സാഹചര്യത്തിൽ എല്ലാവരും ഒന്നിച്ച് നിന്ന് ദുരന്തബാധിതർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ പ്രതികരണം

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങൾ വിവിധ സേനകളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്നാണ് നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കിയത്. ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മീനങ്ങാടിയിൽ നിന്നുള്ള എൻഡിആർഎഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കോഴിക്കോട് നിന്നുള്ള അംഗങ്ങളും ഉടൻ എത്തും. സംസ്ഥാന പോലീസും ഫയർഫോഴ്സും നിലവിൽ സ്ഥലത്തുണ്ട്. തൃശ്ശൂരിൽ നിന്നുള്ള ഡിഫൻസ് സെക്യൂരിറ്റി ഫോഴ്സിനെയും സജ്ജമാക്കിയിട്ടുണ്ട്. മണ്ണ് നീക്കം ചെയ്യുന്നതിനായി എട്ട് എസ്‌കവേറ്ററുകൾ സ്ഥലത്ത് വിന്യസിച്ചിട്ടുള്ളതിനാൽ ഉപകരണങ്ങളുടെയോ സേനയുടെയോ അഭാവം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പെരുമഴപ്പെയ്ത്ത്, ഭീതിതമായി ഇരച്ചെത്തി ദുരന്തം, കള്ളാടിയിൽ സര്‍വ സന്നാഹങ്ങളുമായി രക്ഷാപ്രവര്‍ത്തനം
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 10 സിപിഎം പ്രവർത്തകര്‍ക്ക് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി കോടതി