കുതിച്ചൊഴുകിയ ചാലക്കുടി പുഴ കടക്കാൻ കാട്ടാനയുടെ വിഫലശ്രമം; രക്ഷക്കെത്തിയ നാട്ടുകാർ നോക്കിനിൽക്കെ ആന തിരികെ കയറി

Published : Jul 27, 2025, 08:23 PM IST
Elephant

Synopsis

ചാലക്കുടി പുഴയിൽ കുത്തൊഴുക്കിൽ അകപ്പെട്ട ആന തിരികെ കയറി

തൃശൂർ: ചാലക്കുടി പുഴയിലെ ശക്തമായ ഒഴുക്കിൽപെട്ട കാട്ടാന തിരികെ കയറി. അതിരപ്പിള്ളി പഞ്ചായത്തിലെ പിള്ളപ്പാറയില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ചാലക്കുടി പുഴ കടന്ന് വനത്തിലേക്ക് കയറാൻ ശ്രമിച്ച ആനയാണ് ഒരു മണിക്കൂറിലേറെ നേരം പുഴയുടെ നടുവിൽ കുടുങ്ങിയത്.

പിള്ളപ്പാറ റേഷൻ കടയുടെ ഭാഗത്ത് നിന്നാണ് ആന ഇന്ന് രാവിലെ പുഴയിലേക്ക് ഇറങ്ങിയത്. എന്നാൽ കനത്ത മഴയെ തുടർന്ന് നിറഞ്ഞുകവിഞ്ഞ് ഒഴുകുകയായിരുന്നു പുഴ. ആന കുടുങ്ങിയതറിഞ്ഞ് നാട്ടുകാരും വനപാലകരും സ്ഥലത്തെത്തി. പുഴയുടെ നടു ഭാഗത്താണ് ആനയെന്നതും പുഴയിൽ കുത്തൊഴുക്കാണെന്നതും രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിച്ചു.

ഇതിനിടെ പുഴയിലെ ഒഴുക്കി വീണ്ടും ശക്തമായി. ജലനിരപ്പ് ഉയരുകയും ചെയ്തു. ഇതോടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ആന തിരികെ കയറി. റേഷൻ കടയുടെ മുകൾ ഭാഗത്ത് എത്തിയ ആന ഇതുവഴി വനത്തിനുള്ളിലേക്ക് കയറി. ഈ മേഖലയിൽ റേഷൻ കടയുടെ മുകൾ ഭാഗത്ത് നിന്ന് കാട്ടാനകൾ വനത്തിലേക്ക് പുഴ കടന്ന് പോകുന്നത് പതിവാണ്. എന്നാൽ മഴ പെയ്ത് ജലനിരപ്പ് ഉയർന്നതോടെ ചാലക്കുടി പുഴയിൽ ഇന്ന് ജലനിരപ്പ് ഉയർന്നിരുന്നു. ഇതാണ് ആന പുഴയിൽ കുടുങ്ങാൻ കാരണമായത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം