സഹകരണ സംഘങ്ങളിൽ നിക്ഷേപം കൂടുന്നത് കാരണമുള്ള പ്രശ്നങ്ങൾ പരിഹരിക്കും, കൺസോർഷ്യം രൂപീകരിക്കും-സഹകരണ മന്ത്രി

By Web TeamFirst Published Jul 18, 2022, 10:03 AM IST
Highlights

ഇത്തരം ഫണ്ട് ഉപയോഗിക്കാൻ പദ്ധതി ആസൂത്രണം ചെയ്യുമെന്നും സഹകരണ മന്ത്രി വി എൻ വാസവൻ സഭയെ അറിയിച്ചു

തിരുവനന്തപുരം : സഹകരണ സംഘങ്ങളിൽ (co operative banks)നിക്ഷേപം കുന്നുകൂടുന്നത് കാരണമുള്ള പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ(vn vasavan). ഇക്കാരണത്താൽ നിക്ഷേപം എടുക്കാൻ മടിക്കുന്ന സാഹചര്യം ഉണ്ട്. ഇത്തരം ഫണ്ട് ഉപയോഗിക്കാൻ പദ്ധതി ആസൂത്രണം ചെയ്യും. ഇത്തരം ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിക്കുമെന്നും മന്ത്രി വി എൻ വാസവൻ സഭയിൽ വ്യക്തമാക്കി.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് പുറത്തു വന്നിട്ട് ഒരു വർഷം: പണം കിട്ടാതെ നിക്ഷേപകർ, കുറ്റപത്രം നൽകാതെ ക്രൈംബ്രാഞ്ച്

തൃശ്ശൂർ: കേരള സഹകരണ ചരിത്രത്തിലെ സമാനതകളില്ലാത്ത തട്ടിപ്പായ ഇരിങ്ങാലക്കുട കരുവന്നൂർ ബാങ്ക് തട്ടിപ്പ് (Karuvannur bank fraud) പുറത്തുവന്നിട്ട് ഒരു വർഷം തികയുന്നു. പതിനൊന്നായിരത്തോളം പേരുടെ 312 കോടി രൂപയുടെ നിക്ഷേപമാണ് ഇടതു ഭരണ സമിതിയിലെ ചിലരും, ഉദ്യോഗസ്ഥരും ചേർന്ന് തട്ടിയെടുത്തത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിന്‍റെ കുറ്റപത്രം ഒരു വർഷമായിട്ടും സമ‍ർപ്പിച്ചിട്ടില്ല.  

2021 ജൂലൈ 14. കരുവന്നൂർ എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് പുറത്തുവന്നത് ഞെട്ടിക്കുന്ന തട്ടിപ്പ് വാർത്തകൾ. നീണ്ട പ്രവാസ ജീവിതത്തിൽ നിന്ന് മിച്ചംപിടിച്ച പണം, റിട്ടയർ ആയവരുടെ പെൻഷൻ കാശ്, മകളുടെ കല്യാണം, വിദ്യാഭ്യാസം അങ്ങനെ പല ആവശ്യങ്ങൾക്കായി ബാങ്കിൽ നിക്ഷേപിച്ച 312 കോടിയിലധികം രൂപയാണ് ജീവനക്കാരും ഇടതു ഭരണസമിതിയിലെ ചിലരും ചേർന്ന് മുക്കിയത്. ഉന്നതതല സമിതി നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് ബാങ്കിൽ കണ്ടെത്തിയത്. 

ബാങ്കിലെ വായ്പ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവർത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി.  കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കോടികൾ കവർന്ന ജീവനക്കാരെയും, ഇടനിലക്കാരായ ആറുപേരെയും, ഇടതു ഭരണസമിതി അംഗങ്ങളായ പതിനൊന്ന് പേരെയും അറസ്റ്റ് ചെയ്തു. തട്ടിപ്പ് കണ്ടെത്തുന്നതിലെ വീഴ്ചയുടെ പേരിൽ സസ്പെൻഡ് ചെയ്ത പതിനാറ് സഹകരണ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു.

പണം തിരികെ നല്‍കാന്‍ നടപടി ആരംഭിച്ചെന്ന് ബാങ്ക് അവകാശപ്പെടുന്പോഴും ആരുടെയൊക്കെ പണം നല്‍കിയിയെന്ന വിവരം പുറത്തുവിട്ടിട്ടില്ല. കടക്കെണിയിലായ ബാങ്കിനെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളും വിഫലമായി. പതിനെട്ട് കേസുകളാണ് ക്രൈംബ്രാ‍ഞ്ച് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരെണ്ണത്തില്‍ പോലും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. മൂന്നുമാസത്തിനുള്ളില് കുറ്റപത്രം സമര്‍പ്പിക്കാനാവുമെന്ന പ്രതീക്ഷ മാത്രമാണ് ക്രൈം ബ്രാഞ്ച് സംഘത്തിന് ഉള്ളത്. 
 

click me!