ഒമാനിൽ 70000 രൂപ ശമ്പളത്തിൽ സെയിൽസ്‌മാൻ ജോലി വാഗ്‌ദാനം; അപേക്ഷിച്ച നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ സ്ത്രീ പിടിയിൽ

Published : Aug 16, 2026, 07:56 PM IST
Job Fraud

Synopsis

ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് 51-ൽ അധികം ആളുകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ ലതാ സുനിൽ എന്ന സ്ത്രീയെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. വിസ ചെലവെന്ന പേരിൽ പണം തട്ടിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ, ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചതിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്.

മാനന്തവാടി: ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയ കേസിൽ വടകര പറയുള്ളതിൽ വീട്ടിൽ ലതാ സുനിൽ (59) എന്നയാളെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. ആറാട്ടുതറ സ്വദേശിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശിയായ ഇവർ പിടിയിലായത്. ഒമാനിലെ അൽ ഐനിൽ പുതിയതായി ആരംഭിക്കുന്ന സ്ഥാപനത്തിൽ പ്രതി മാസം 70,000 രൂപ ശമ്പളത്തിൽ സെയിൽസ്മാൻ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

പരാതിക്കാരന്റെ പരിചയത്തിലുള്ള 21 പേരുൾപ്പെടെ 51-ഓളം ആളുകളിൽ നിന്നാണ് വിസ ചെലവ് എന്ന പേരിൽ 65,000 രൂപ മുതൽ 75,000 രൂപ വരെ ബാങ്ക് അക്കൗണ്ടുകൾ വഴി ഇവർ തട്ടിയത്. 2025 ജനുവരിയിലായിരുന്നു സംഭവം. മാസങ്ങൾ കഴിഞ്ഞിട്ടും വിസയോ വാങ്ങിയ പണമോ തിരികെ നൽകാത്തതിനെ തുടർന്ന് ഇരയായവർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി നൽകിയ മേൽവിലാസത്തിൽ കഴിഞ്ഞ 10 വർഷമായി താമസമില്ലെന്ന് വ്യക്തമായി. പ്രതി വിദേശത്തേക്ക് കടന്നതായും കണ്ടെത്തി. തുടർന്ന് ലതാ സുനിലിനെതിരെ പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. മസ്കറ്റിൽ നിന്നുള്ള വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇവരെ വെള്ളിയാഴ്ച പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കൂടുതൽ ആളുകൾ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പോലീസിന്റെ സംശയം. പലരും ചതി മനസ്സിലാകാതെ ഇപ്പോഴും വിസയ്ക്കായി കാത്തിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. എസ്.ഐമാരായ കെ. സിൻഷ, പി.ജെ. റെജി, എ.എസ്.ഐ സി.വി. ഗീത, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റയീസ്, ടൈറ്റസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

9 ദിവസമായി, ശിവസൂര്യ എവിടെ? മൊബൈൽ വാങ്ങിവെച്ചതിന് 17കാരൻ നാടുവിട്ടത് കഴിഞ്ഞ ശനിയാഴ്ച; അന്വേഷത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും
കാലടി സംസ്കൃത സർവകലാശാലയിലെ പ്രതിഷേധം: വിസിയുടെ പരാതിക്ക് പിന്നാലെ നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ