'മന്ത്രിക്കായി പലരും വിളിച്ചു'; കേസ്ഒതുക്കാന്‍ എ കെ ശശീന്ദ്രന്‍ ശ്രമിച്ചെന്ന് പരാതിക്കാരി, പൊലീസിനും വിമര്‍ശനം

Published : Jul 20, 2021, 08:56 PM IST
'മന്ത്രിക്കായി പലരും വിളിച്ചു'; കേസ്ഒതുക്കാന്‍ എ കെ ശശീന്ദ്രന്‍ ശ്രമിച്ചെന്ന് പരാതിക്കാരി, പൊലീസിനും വിമര്‍ശനം

Synopsis

കേസില്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഒരു അന്വേഷണവും ഉണ്ടായിട്ടില്ല. മാധ്യമങ്ങളില്‍ വാര്‍ത്ത ആയപ്പോഴാണ് പൊലീസ് ഉണര്‍ന്നതെന്നും പരാതിക്കാരി കുറ്റപ്പെടുത്തി.

തിരുവനന്തപുരം: പീഡന പരാതി ഒതുക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ശ്രമിച്ചെന്ന് പരാതിക്കാരി. ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ മന്ത്രിക്കായി വിളിച്ചെന്ന് പരാതിക്കാരി ന്യൂസ് അവറില്‍ വെളിപ്പെടുത്തി. പൊലീസിന് എതിരെയും പരാതിക്കാരി രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. പരാതിയുമായി ചെന്നപ്പോള്‍ പൊലീസ് ഒഴിവാക്കാന്‍ ശ്രമിച്ചു. കേസില്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഒരു അന്വേഷണവും ഉണ്ടായിട്ടില്ല. മാധ്യമങ്ങളില്‍ വാര്‍ത്ത ആയപ്പോഴാണ് പൊലീസ് ഉണര്‍ന്നതെന്നും പരാതിക്കാരി കുറ്റപ്പെടുത്തി.

അതേസമയം കേസില്‍ മന്ത്രി ഇടപട്ടെത് വിവാദമായതിന് പിന്നാലെ സ്ത്രീയെ അപമാനിച്ചെന്ന പരാതിയില്‍ കുണ്ടറ പൊലീസ് കേസെടുത്തു. ബാറുടമ പത്മാകരനും, രാജീവിനും എതിരെയാണ് കേസ്. പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ഇടപെട്ടെന്നാണ് പെണ്‍കുട്ടിയുടെ പിതാവിന്‍റെ ആരോപണം. ഇതുസംബന്ധിച്ച ഫോണ്‍കോള്‍ വിവരവും പിതാവ് പുറത്തുവിട്ടിരുന്നു. മന്ത്രിയുടെ ഇടപെടലില്‍ എന്‍സിപി അന്വേഷണം നടത്തും. സംസ്ഥാന ജന. സെക്രട്ടറി മാത്യൂസ് ജോര്‍ജിനാണ് അന്വേഷണ ചുമതല.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സംഘടനകളിൽ സർക്കാരിന്റെ പൊളിച്ചുപണി, ഇനി രണ്ട് സംഘടനകൾ മാത്രം, ഡിജിപിക്കും സർക്കാരിനും പരാതി നൽകി നിലവിലെ ഭാരവാഹികൾ
വ്യാജവാർത്തയിൽ നിയമനടപടി; 2 ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽനോട്ടീസയച്ച് പി കെ ശ്രീമതി, മറ്റ് മാധ്യമങ്ങൾക്ക് നാളെ അയക്കും