'നടൻ മണിയൻപിള്ള രാജുവിനെ രക്ഷിച്ചത് സിസിടിവി, അല്ലായിരുന്നു എങ്കിൽ...', നടനെ പിന്തുണച്ച്, റോഡിലെ മരണപ്പാച്ചിലിനെതിരെ ശാരദക്കുട്ടി

Published : Feb 06, 2026, 08:27 PM IST
Sharadakutty reacts to Maniyanpilla Raju's car accident

Synopsis

നടൻ മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ അദ്ദേഹത്തിന് തുണയായെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ദൃശ്യങ്ങൾ ഇല്ലായിരുന്നെങ്കിൽ സോഷ്യൽ മീഡിയ അദ്ദേഹത്തെ വേട്ടയാടുമായിരുന്നുവെന്നും അവർ പറഞ്ഞു.

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ അദ്ദേഹത്തിന് തുണയായെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ദൃശ്യങ്ങൾ പുറത്തുവന്നില്ലായിരുന്നുവെങ്കിൽ സോഷ്യൽ മീഡിയ അദ്ദേഹത്തെ ഇഞ്ചനാരുപോലെ ചതയ്ക്കുമായിരുന്നുവെന്നും, കിട്ടിയ സമയം കൊണ്ട് പലരും അത് തുടങ്ങിക്കഴിഞ്ഞിരുന്നുവെന്നും അവർ തൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. വാർത്തകളിലെ ആക്ഷേപങ്ങൾക്ക് മറുപടിയായി അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സത്യം കാണിച്ചുതരുന്നുണ്ടെന്ന് ശാരദക്കുട്ടി നിരീക്ഷിച്ചു.

എല്ലായ്പ്പോഴും കുറ്റം കാറുകാരുടേതല്ല, അപകടമുണ്ടായാൽ ഉടൻ കുറ്റം വലിയ വാഹനങ്ങളുടേതാണെന്ന് വിധി എഴുതുന്ന പ്രവണത ശരിയല്ല. ബസ്സുകളുടെ മരണപ്പാച്ചിലിന് സമാനമായി ചില യുവാക്കളുടെ ബൈക്കുകളിലെ ഇരമ്പിച്ചുള്ള കുതിച്ചുപോക്ക് ഭയപ്പെടുത്തുന്നതാണ്. ലൈസൻസില്ലാതെയും അമിതവേഗത്തിലും പാഞ്ഞു വരുന്ന കൊച്ചു കുട്ടികളെ കണ്ട് മുൻസീറ്റിൽ ഭയന്ന് കണ്ണടച്ചിരുന്നിട്ടുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു.

അപകടം നടന്ന ശേഷം കാർ നിർത്താതെ പോയതിന് തല്ലു കിട്ടുമോ എന്ന് ഭയന്നാണ് നിർത്താതെ പോയത് എന്ന മണിയൻപിള്ള രാജുവിൻ്റെ വിശദീകരണത്തെ ശാരദക്കുട്ടി പിന്തുണച്ചു. നാട്ടുകാർ നിയമം കയ്യിലെടുത്ത് വിധി നിർണ്ണയിക്കുകയും ശിക്ഷ നടപ്പാക്കുകയും ചെയ്യുന്ന പ്രവണത അവസാനിക്കണം. കോടതിയും പോലീസും ഭരണകൂടവും ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്തിയില്ലെങ്കിൽ മനുഷ്യജീവന് തെരുവുപട്ടിയുടെ വില പോലും ലഭിക്കാത്ത അവസ്ഥ വരുമെന്നും അവർ കുറിപ്പിൽ പറയുന്നു.

പത്താം ക്ലാസ് കഴിഞ്ഞ് ലൈസൻസില്ലാതെ അയൽപക്കത്തെ ബുള്ളറ്റുമായി ഇറങ്ങി അപകടമുണ്ടാക്കിയ കുട്ടികളെ നേരിൽ കണ്ട അനുഭവം അവർ വിവരിച്ചു. ബ്രേക്കും ആക്സിലറേറ്ററും മാറിപ്പോയെന്ന് പറയുന്ന ഇത്തരം കുട്ടികൾക്ക് തിരക്കുള്ള റോഡിൽ വണ്ടിയുമായി ഇറങ്ങാൻ ധൈര്യം എവിടെ നിന്ന് കിട്ടുന്നുവെന്ന് അവർ ചോദിക്കുന്നു. വിദേശ രാജ്യങ്ങളിലേതുപോലെ കർക്കശമായ നിയമങ്ങളും വൻതുക പിഴയും ഒത്തുകളികളില്ലാത്ത ശിക്ഷാ നടപടികളും ഉണ്ടാകാത്തതാണ് നമ്മുടെ നാട്ടിൽ നിയമങ്ങളെ ഭയമില്ലാത്തതിന് കാരണമെന്നും അവർ കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേരളം പിടിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ് ബിജെപി ദേശീയ അധ്യക്ഷൻ; കേരളത്തിലെ പ്രവർത്തകരെ മാതൃകയാക്കണമെന്ന് പുകഴ്ത്തൽ, 'നിരവധി പദ്ധതികൾ നൽകി'
അടുത്ത വർഷം മുതൽ എൻപിആർ നടപ്പാക്കുമെന്ന അഭ്യൂഹം: ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ, 'കേരളത്തിൽ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ല'