വാഹനാപകടത്തിൽപെട്ട പൊലീസുകാർക്കെതിരെ ഫെയ്സ്ബുക്കിൽ വിദ്വേഷ കമന്റ്; യുവാവിനെ കസ്റ്റഡിയിലെടുത്തു

Published : Jun 09, 2021, 08:53 AM IST
വാഹനാപകടത്തിൽപെട്ട പൊലീസുകാർക്കെതിരെ ഫെയ്സ്ബുക്കിൽ വിദ്വേഷ കമന്റ്; യുവാവിനെ കസ്റ്റഡിയിലെടുത്തു

Synopsis

ഇതിനെതിരെ പൊലീസ് അസോസിയേഷന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആളെ തിരിച്ചറിഞ്ഞതും കസ്റ്റഡിയിലെടുത്തതും

പത്തനാപുരം: വാഹനാപകടത്തില്‍ പെട്ട പൊലീസുകാര്‍ക്കെതിരെ ഫെയ്സ്ബുക്കില്‍ വിദ്വേഷ കമന്‍റിട്ട യുവാവിനെ കസ്റ്റഡിയിലെടുത്തു. പൊലീസില്‍ നിന്നുണ്ടായ തിക്താനുഭവങ്ങളാണ് കമന്‍റിന് കാരണമെന്ന് വിശദീകരണം നല്‍കി ക്ഷമ ചോദിച്ചതിനെ തുടര്‍ന്ന് യുവാവിനെ പൊലീസ് വെറുതെ വിട്ടു. പത്തനാപുരത്ത് പൊലീസ് വാഹനം അപകടത്തില്‍ പെട്ടെന്ന വാര്‍ത്തയുടെ ലിങ്കിനു താഴെയാണ് കൊല്ലം പൂയപ്പളളി സ്വദേശിയായ യുവാവ് വിദ്വേഷം നിറഞ്ഞ കമന്‍റ് ഇട്ടത്. 

ഇതിനെതിരെ പൊലീസ് അസോസിയേഷന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആളെ തിരിച്ചറിഞ്ഞതും കസ്റ്റഡിയിലെടുത്തതും. പൊലീസില്‍ നിന്ന് തനിക്ക് തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതിന്‍റെ പ്രതിഷേധമായാണ് ഫെയ്സ്ബുക്കില്‍ വിദ്വേഷ പോസ്റ്റ് എഴുതിയതെന്നും യുവാവ് പൊലീസിനോട് വിശദീകരിച്ചു. വിദ്വേഷ പോസ്റ്റ് എഴുതിയതിന് ക്ഷമയും ചോദിച്ചു. ഇതോടെ യുവാവിനെ പൊലീസ് വെറുതെ വിടുകയായിരുന്നു. എന്നാല്‍ യുവാവിന്‍റെ ചിത്രം ഒഴിവാക്കി യുവാവിനെ ട്രോളിക്കൊണ്ടുളള വീഡിയോ പൊലീസ് മീഡിയാ സെന്‍ററിന്‍റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അലക്ഷ്യമായ ബസ് ഡ്രൈവിങ്; ബസ് സ്റ്റോപ്പിലിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്
​ഗർഭിണിയെ മർദിച്ച സംഭവം: എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരായ നടപടി സസ്പെന്‍ഷനിലൊതുക്കരുത്; മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി ഷൈമോൾ