
തിരുവനന്തപുരം: സരിത എസ് നായർ ഉള്‍പ്പെട്ട തൊഴിൽതട്ടിപ്പ് കേസ് സർക്കാർ അട്ടിമറിക്കുന്നുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ബെവ്ക്കോ ആസ്ഥാനത്തേക്ക് തള്ളികയറി. ബെവ്ക്കോയില്‍ ജോലി വാഗ്‍ദാനം ചെയ്ത് സരിതയും ഇടനിലക്കാരും ചേർന്ന് ഉദ്യോഗാർത്ഥികളിൽ നിന്നും ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതി. തൊഴിൽതട്ടിപ്പ് നടക്കുന്ന വിവരം ലഭിച്ച ബെവ്ക്കോ എംഡി സർക്കാരിനോട് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
ബെവ്ക്കോയിലെ ജീവനക്കാർക്കും തൊഴിൽതട്ടിപ്പിൽ പങ്കുണ്ടെന്ന് പരാതിക്കാർ ആരോപിച്ചിരുന്നു. സരിതയെ സംരക്ഷിക്കാൻ സർക്കാർ അന്വേഷണം അട്ടിമറിക്കുന്നുവെന്നാണ് യൂത്ത്കോണ്‍ഗ്രസിന്‍റെ ആരോപണം. ബെവ്ക്കോ ഓഫീസിലേക്ക് തള്ളികയറിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ ഉന്തുംതള്ളുമുണ്ടായി. ബലപ്രയോഗത്തിലൂടെ പൊലീസ് പ്രവർത്തകരെ വാഹനത്തിലേക്ക് മാറ്റുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam