
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യുവാക്കളെ ആക്രമിച്ച സംഭവത്തിൽ കേസ് എടുത്തു. മെഡിക്കൽ കോളേജ് പോലീസ് ആണ് കേസ് എടുത്തത്. മർദനമേറ്റ അഖിലിൻ്റെ മൊഴി അനുസരിച്ചാണ് കേസ്. മെഡിക്കൽ കോളേജിലെ ട്രാഫിക് വാർഡൻ, സെക്യൂരിറ്റി എന്നിവർ മർദിച്ചു എന്നാണ് കേസ്. ഇന്നലെയാണ് അഖിൽ പൊലീസിന് മൊഴി നൽകിയത്. അച്ഛൻ്റെ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയപ്പോൾ മർദിച്ചു എന്നാണ് മൊഴി. അഖിലിനെ നിർബന്ധ പൂർവ്വം വിളിച്ചു വരുത്തിയാണ് കേസിനുള്ള മൊഴി എടുത്തത് എന്ന് പോലീസ്. സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞ് കേസ് എടുക്കാതിരുന്നത് വലിയ ചർച്ചയായിരുന്നു. യുവാക്കൾ പരാതി നൽകാൻ തയ്യാറായിരുന്നില്ല എന്നാണ് പൊലീസിൻ്റെ ഭാഷ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam