'സിഐടിയു പ്രവർത്തകന്‍റെ അടിയില്‍ കേൾവി ഭാ​ഗികമായി നഷ്ടപ്പെട്ടു; ഭീഷണി തുടരുന്നുവെന്ന് അഫ്സല്‍

Published : Feb 13, 2022, 11:23 PM ISTUpdated : Feb 14, 2022, 12:33 AM IST
'സിഐടിയു  പ്രവർത്തകന്‍റെ അടിയില്‍ കേൾവി ഭാ​ഗികമായി നഷ്ടപ്പെട്ടു; ഭീഷണി തുടരുന്നുവെന്ന് അഫ്സല്‍

Synopsis

കുനിയങ്കേട് ബ്രാഞ്ച് സെക്രട്ടറി രഞ്ജിത് കത്തിവീശി. സഹോദരിക്ക് നേരെയും കയ്യേറ്റമുണ്ടായെന്ന് അഫ്സൽ ന്യൂസ് അവറിൽ പറഞ്ഞു.

തിരുവനന്തപുരം: ‌സിഐടിയു പ്രവർത്തകർ ഇപ്പോഴും ഭീഷണിപ്പെടുത്തുന്നുവെന്ന് കണ്ണൂരിൽ മർദ്ദനനമേറ്റ അഫ്സലിന്റെ വെളിപ്പെടുത്തൽ. സിഐടിയുക്കാരെ പേടിച്ചാണ് നാടുവിട്ടതെന്നും അഫ്സൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയിൽ പറഞ്ഞു. അന്നത്തെ അടിയിൽ ഒരു ചെവിയുടെ കേൾവി ഭാ​ഗികമായി നഷ്ടപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷം നടുറോഡിൽ വെച്ച് വീണ്ടും ആക്രമണമുണ്ടായി. കുനിയങ്കേട് ബ്രാഞ്ച് സെക്രട്ടറി രഞ്ജിത് കത്തിവീശുകയായിരുന്നു. സഹോദരിക്ക് നേരെയും കയ്യേറ്റമുണ്ടായെന്ന് അഫ്സൽ ന്യൂസ് അവറിൽ പറഞ്ഞു. പരിയാരം പൊലീസ് സ്റ്റേഷനിൽ കയറിയതുകൊണ്ടാണ് അന്ന് രക്ഷപ്പെട്ടത്. സിഐടിയു ഭീഷണിയെത്തുടർന്ന് കട പൂട്ടേണ്ടിവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പയ്യന്നൂർ മാതമംഗലത്ത് സിഐടിയു തൊഴിലാളികളുമായി തർക്കം നിലനിൽക്കുന്ന എസ്ആർ അസോസിയേറ്റ്സ് എന്ന ഹാർഡ്‍വെയർ ഷോപ്പിൽ നിന്ന് സാധനങ്ങൾ വാങ്ങിയതിനാണ് അഫ്സൽ എന്നയാളെ ചുമട്ട് തൊഴിലാളികൾ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയത്. സംഭവത്തിൽ മാതമംഗലം സിഐടിയു യൂണിറ്റ് സെക്രട്ടറി മബീഷ്, ചുമട്ട് തൊഴിലാളികളായ രഞ്ജിത്ത്, പ്രജിത്ത് ഉൾപ്പെടെ പത്ത് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, സ്റ്റേഷൻ ജാമ്യം നൽകാവുന്ന ദുർബല വകുപ്പുകൾ ചുമത്തി പൊലീസ് ഒത്തുകളിക്കുകയാണെന്നാണ് പരാതിക്കാരൻ ആരോപണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലക്കാട് സ്വതന്ത്രനായി മത്സരിക്കാൻ ഇല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; 'പാർട്ടി പറഞ്ഞാൽ മത്സരിക്കും, വേണ്ടെന്ന് പറഞ്ഞാൽ ഇല്ല'
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ നേഴ്സുമാരുടെ പ്രതിഷേധം; കയ്യേറ്റം ചെയ്തെന്ന് ആരോപണം, സംഘർഷം