ആരോഗ്യപരിചരണവും പരിപാലന സംവിധാനങ്ങളും ഏറ്റവും ആവശ്യം ഉള്ളതാണെന്ന് ഈ കാലഘട്ടത്തിലും പ്രായത്തിലും നാം സമ്മതിക്കണ്ടിയിരിക്കുന്നു. ഗൊരക്പൂർ ആശുപത്രിയിൽ 60 പിഞ്ചുകുഞ്ഞുങ്ങളുടെ മരണവും ദില്ലിയിലെ പുകമഞ്ഞുയർത്തിയ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് 2017 സാക്ഷ്യം വഹിച്ചു. 2018ൽ ഇതിനേക്കാൾ വലിയ പ്രതിസന്ധിയെ മുന്നിൽകാണുകയും അതിന് മുന്നൊരുക്കം നടത്തുകയും വേണം. വർഷാരംഭം തന്നെ ദേശവ്യാപകമായി ഡോക്ടർമാരുടെ സമരത്തോടെയാണ്.
കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉടലെടുക്കുമ്പോള്‍ പ്രതിസന്ധിയും വലുതാകും. ഇത്തരം പ്രശ്നങ്ങളെ നേരിടാൻ മുൻകരുതൽ എടുക്കുന്നതിനെക്കാൾ നല്ല പ്രതിവിധിയില്ല. കഴിഞ്ഞ വർഷം ഉയർന്ന ചില ആരോഗ്യപ്രശ്നങ്ങളിൽ ചിലതിൽ ഇൗ വർഷവും മുൻകരുതൽ അനിവാര്യമാണ്. അത്തരം ചില രോഗങ്ങൾ ഇതാ:
1. ശ്വാസകോശ രോഗങ്ങൾ
ദില്ലി പോലെ ജനങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശങ്ങളിൽ അന്തരീക്ഷമലീനീകരണം പ്രതിദിനം വർധിക്കുകയാണ്. ദില്ലി നിവാസികൾക്ക് വൈകാതെ ഒാക്സിജൻ സിലിണ്ടറുകളെ ആശ്രയിക്കേണ്ടിവരുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ഇൗ അവസ്ഥയിൽ ഒട്ടേറെ ശ്വാസകോശ രോഗങ്ങൾ ബാധിക്കും. ദിവസത്തിന്റെ ആദ്യമണിക്കൂറുകളിലും അവസാന മണിക്കൂറുകളിലും പുറത്തിറങ്ങുന്നത് ഒഴിവാക്കാം. ഇൗ സമയങ്ങളിൽ ആയിരിക്കും മലിനീകരണത്തിന്റെ അളവ് കൂടിയിരിക്കുക. പുകയിൽ നിന്നും പൊടിയിൽ നിന്നും രക്ഷപ്പെടാൻ മുഖത്ത് ആവരണം ധരിക്കുക. ശ്വാസകോശത്തെ സംരക്ഷിക്കാനാവുന്ന മറ്റ് കാര്യങ്ങളും ചെയ്യാം.
2. പന്നിപ്പനി
2017ലെ സംയോജിത രോഗ അതിജീവന പരിപാടിയുടെ കണക്ക് പ്രകാരം ഇന്ത്യയിൽ പന്നിപ്പനി 20 ഇരട്ടി വർധിച്ചുവെന്ന് വെളിപ്പെടുത്തുന്നു. 2010നും 2017നും ഇടയിൽ 8543 പേർ എച്ച്വൺ എൻ വൺ ബാധിച്ച് മരണത്തിന് കീഴടങ്ങി. ഇത് 2018ൽ ഉയരുമെന്നാണ് കരുതുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളെയാണ് കഴിഞ്ഞ വർഷം ഇത് കൂടുതലായി ബാധിച്ചത്. എച്ച്വൺ എൻ വൺ ബാധയെക്കുറിച്ച് കൃത്യമായ അവബോധവും ചെറിയ ലക്ഷണം ഉണ്ടായാൽ പോലും പരിശോധനക്ക് പ്രേരിപ്പിക്കുകയും വേണം. ഇതനുസൃതമായി മുൻകരുതൽ എടുക്കണം.
3. ക്ഷയരോഗം
ട്യൂബർക്കുലോസിസ് എന്നും ടി.ബി എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇൗ രോഗം 2016ൽ ഇന്ത്യയിൽ നാല് ലക്ഷം പേർക്ക് ബാധിച്ചുവെന്നാണ് കണക്കുകൾ. കഴിഞ്ഞ ഒക്ടോബറിൽ ലോക ആരോഗ്യ സംഘടനയാണ് ഇൗ കണക്കുകൾ പുറത്തുവിട്ടത്. ടി.ബി നിർമാർജനത്തിനായുള്ള ദേശീയ കർമപരിപാടിയുണ്ടായിരിക്കെയാണിത്. സർക്കാർ ഇതിനെതിരെ പൊരുതാനുള്ള പദ്ധതി തയാറാക്കുമ്പോള്‍ മരുന്നുകമ്പനികളും ഗവേഷകരും രോഗം ഭേദമാക്കാനുള്ള വഴികൾ ആലോചിക്കണം. ലക്ഷണങ്ങളെക്കുറിച്ച് ബോധവാൻമാരാക്കിയും തുടർച്ചയായ പരിശോധനകൾ നടത്തിയുമാണ് ജാഗ്രത പുലർത്തേണ്ടത്.
4. അമിതവണ്ണം
നാഷനൽ ഫാമിലി ഹെൽത്ത് സർവെ പ്രകാരം കഴിഞ്ഞ പത്ത് വർഷത്തിനിടെ അമിതവണ്ണമുള്ളവരുടെ എണ്ണം ഇരട്ടിയായെന്നാണ് കണക്കുകൾ പറയുന്നത്. ഇത് വലിയ അപായ സൂചനയും പ്രമേഹം മുതൽ ഹൃദ്രോഗം വരെയുള്ള അസുഖങ്ങൾക്ക് വഴിവെക്കുന്നതുമാണ്. ഇന്ത്യക്കാരിൽ പ്രത്യേകിച്ച് കുട്ടികളിൽ അമിതവണ്ണ പ്രവണത വൻ തോതിൽ വർധിച്ചിട്ടുണ്ട്. മികച്ച ജീവിത ശൈലയിലുടെ ഇൗ രോഗാവസ്ഥയെ മറികടക്കാൻ കൃത്യമായ ബോധവത്കരണം വേണം. ഭക്ഷണത്തിലെ ശരിയായ പോഷണവും മോശം പ്രവണതകൾ തടയുന്നതിലൂടെ മാത്രമേ അമിതവണ്ണത്തിനെതിരെ പൊരുതാനാകൂ.
5. പോഷകാഹാരക്കുറവ്
രാജ്യത്തിന്റെ ഒരു വശത്ത് അമിതവണ്ണത്തിനെതിരെ പ്രതിരോധം തീർക്കുമ്പോള്‍ മറ്റൊരിടത്ത് ജനങ്ങൾ നേരിടുന്നത് പോഷകാഹാരക്കുറവാണ്. ഇത് രാജ്യത്തെ സ്ത്രീകളെയും കുട്ടികളെയുമാണ് ബാധിക്കുന്നത്. അനീമിയ കാരണം പകുതിയിൽ അധികം സ്ത്രീകളുടെയും പ്രത്യുൽപ്പാദന പ്രായത്തെ ബാധിക്കുന്നുവന്ന് 2017ലെ ഗ്ലോബൽ ന്യൂട്രീഷ്യൻ റിപ്പോർട് പറയുന്നു. രാജ്യത്ത് സന്തുലിതമായ ഭക്ഷണപോഷകാഹരമെത്തിക്കാനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കേണ്ടതുണ്ട്.
6. സ്തനാർബുദം
ഇന്ത്യൻ സ്ത്രീകളിൽ വ്യാപകമായി കണ്ടുവരുന്ന അസുഖമായി സ്തനാർബുദം മാറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ വർഷം 76000 സ്ത്രീകൾ സ്തനാർബുദം കാരണം മരിച്ചുവെന്നാണ് കണക്കുകൾ. കൃത്യമായ മാമോഗ്രാമിലൂടെയും മറ്റുമായി രോഗസാധ്യത പരിശോധിക്കണം. ഒപ്പം ഭക്ഷണക്രമത്തിൽ ക്രമീകരണവും അനിവാര്യം.