അത്യാധുനിക രീതിയില്‍ നിര്‍മിച്ച റോഡ്, പക്ഷേ കുഴി; ഒന്നര മാസത്തിനിടെ ഇരുപതോളം അപകടങ്ങൾ

Published : Aug 03, 2025, 10:11 PM IST
road accident

Synopsis

തൃശൂര്‍ പുതുക്കാട് തൃക്കൂര്‍ - കുഞ്ഞനംപാറ റോഡിലെ കോനിക്കരയില്‍ രൂപപ്പെട്ട കുഴികള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഇരുചക്രവാഹനങ്ങളാണ് കൂടുതലായും അപകടത്തില്‍പ്പെടുന്നത്. കലുങ്കിനോട് ചേര്‍ന്നുള്ള കുഴികള്‍ തിരിച്ചറിയാന്‍ കഴിയാത്തതാണ് അപകടങ്ങള്‍ക്ക് കാരണം.

തൃശൂര്‍: പുതുക്കാട് തൃക്കൂര്‍ - കുഞ്ഞനംപാറ റോഡില്‍ കോനിക്കരയില്‍ രൂപപ്പെട്ട കുഴികള്‍ അപകടക്കെണിയാകുന്നു. ഏറെയും ഇരുചക്ര വാഹനങ്ങളാണ് കുഴിയില്‍ വീണ് അപകടത്തില്‍പ്പെടുന്നത്. നിരവധി അപകടങ്ങളാണ് അടുത്തിടെയായി ഇവിടെ സംഭവിച്ചത്. കലുങ്കിനോട് ചേര്‍ന്ന് രൂപപ്പെട്ട കുഴികള്‍ അകലെ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് പെട്ടെന്ന് ശ്രദ്ധയില്‍ പെടാതെ വരുന്നതാണ് അപകടങ്ങള്‍ക്കിടയാക്കുന്നത്.

കുഴിയില്‍ വീഴുന്ന ഇരുചക്ര വാഹനങ്ങളില്‍ നിന്ന് യാത്രക്കാര്‍ തെറിച്ചുവീണാണ് പരിക്കേല്‍ക്കുന്നത്. ഒന്നര മാസത്തിനിടെ ഇരുപതോളം അപകടങ്ങളാണ് ഈ കുഴിയില്‍ വീണുണ്ടായത്. കുറച്ചുനാളുകള്‍ക്ക് മുന്‍പാണ് ഇവിടെ കുഴികള്‍ രൂപപ്പെട്ടത്. മഴ ശക്തമായതോടെ വെള്ളക്കെട്ടും രൂക്ഷമായി. ഇതോടെ കുഴികള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയായി. കഴിഞ്ഞ ദിവസം മാത്രം രണ്ട് അപകടങ്ങളാണ് ഇവിടെ സംഭവിച്ചത്.

കല്ലൂര്‍ സ്വദേശിയായ യുവതിക്ക് സ്‌കൂട്ടര്‍ മറിഞ്ഞും ഭിന്നശേഷിക്കാരനായ ലോട്ടറി വില്‍പ്പനക്കാരന്‍റെ മുച്ചക്ര വാഹനം മറിഞ്ഞും അപകടം സംഭവിച്ചു. ദിവസവും ഇവിടെ അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. തൃക്കൂര്‍ പുത്തൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള കലുങ്കിന്റെ സ്ലാബുകളിട്ട ഭാഗത്തെ കുഴികള്‍ മാത്രമാണ് റോഡിന്‍റെ അപാകത. അത്യാധുനിക രീതിയില്‍ നിര്‍മിച്ച റോഡില്‍ രൂപപ്പെട്ട കുഴികള്‍ നികത്തി അപകടങ്ങള്‍ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പുത്തൻ ബൈക്ക് ഓഫാകുന്നത് പതിവ്, കമ്പനിയുടെ പരിഹാരമൊക്കെ പാളി, ഹീറോയോട് ഒറ്റയ്ക്ക് ഏറ്റുമുട്ടി ഗിരീശൻ, നഷ്ടപരിഹാരം നൽകാൻ കോടതി
മയക്കുമരുന്ന് വിൽക്കുന്നുവെന്ന് രഹസ്യവിവരം, ബ്രൗൺ ഷുഗറുമായി രണ്ടുപേരെ പിടികൂടി