ഫേസ്ബുക്ക് ചങ്ങാത്തം അവസാനിപ്പിച്ചു, യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച് 29കാരനും സുഹൃത്തും, അറസ്റ്റ്

Published : Feb 21, 2024, 01:55 PM IST
ഫേസ്ബുക്ക് ചങ്ങാത്തം അവസാനിപ്പിച്ചു, യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച് 29കാരനും സുഹൃത്തും, അറസ്റ്റ്

Synopsis

കാറിലെത്തിയ ഇവർ യുവാവിനെ തടഞ്ഞ് നിർത്തുകയും, മർദ്ദിക്കുകയും മാരകായുധം ഉപയോഗിച്ച് തലയിലും  മറ്റും ആക്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവ സ്ഥലത്തുനിന്ന് കടന്നു കളഞ്ഞു

തൃക്കൊടിത്താനം: സമൂഹമാധ്യമത്തിലൂടെയുള്ള സുഹൃത്ത്ബന്ധം നിർത്തലാക്കിയതിന്റെ  പേരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട്, മച്ചിപ്പള്ളി ഭാഗത്ത് പ്ലാമൂട്ടിൽ വീട്ടിൽ ബിനാസ് (29), പായിപ്പാട് നാലുകോടി ഭാഗത്ത് കുളങ്ങര വീട്ടിൽ ഷാജൻ (48) എന്നിവരെയാണ് തൃക്കൊടിത്താനം  പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം ഉച്ചയോടുകൂടി വെള്ളാപ്പള്ളി ജംഗ്ഷൻ ഭാഗത്തുവച്ച് പായിപ്പാട് സ്വദേശിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കാറിലെത്തിയ ഇവർ യുവാവിനെ തടഞ്ഞ് നിർത്തുകയും, മർദ്ദിക്കുകയും മാരകായുധം ഉപയോഗിച്ച് തലയിലും  മറ്റും ആക്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവ സ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. 

യുവാവും, ബിനാസും സമൂഹമാധ്യമങ്ങളിൽ  നേരെത്തെ സുഹൃത്തുക്കളായിരുന്നു പിന്നീട് യുവാവ് ബിനാസിന്റെ സൗഹൃദം ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ഇവർ യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടർന്ന് തൃക്കൊടിത്താനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ ഇവരെ പിടികൂടുകയുമായിരുന്നു. തൃക്കൊടിത്താനം സ്റ്റേഷൻ എസ്.ഐ അഖിൽദേവ് , സി.പി.ഓ മാരായ സെബിൻ, ജസ്റ്റിൻ, വിനീഷ് മോൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പോക്സോ കേസിൽ മദ്രസാ അധ്യാപകന് 30 വർഷം തടവും ഒരു ലക്ഷം പിഴയും
ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘർഷം; പരസ്പരം കല്ലും ചെരിപ്പുമെറിഞ്ഞതോടെ ലാത്തിവീശി പൊലീസ്