'സ്പെഷ്യൽ ഡ്രൈവ്' കോഴിക്കോട് സിറ്റി പരിധിയിൽ 30 പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ

Published : Oct 29, 2021, 12:13 AM IST
'സ്പെഷ്യൽ ഡ്രൈവ്' കോഴിക്കോട് സിറ്റി പരിധിയിൽ 30 പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ

Synopsis

  കോഴിക്കോട് സിറ്റി പരിധിയിൽ 30 പിടികിട്ടാപ്പുള്ളികൾ അറസ്റ്റിലായി. കോഴിക്കോട് സിറ്റി കമ്മീഷണർ എവി ജോർജിൻ്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മിഷണർ  സ്വപ്നിൽ മഹാജൻ്റെ  നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി  നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ്  കോഴിക്കോട് സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കപ്പെട്ട 30 പേരെ പിടികൂടിയത്. 

കോഴിക്കോട്: കോഴിക്കോട് സിറ്റി പരിധിയിൽ 30 പിടികിട്ടാപ്പുള്ളികൾ അറസ്റ്റിലായി. കോഴിക്കോട് സിറ്റി കമ്മീഷണർ എവി ജോർജിൻ്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മിഷണർ  സ്വപ്നിൽ മഹാജൻ്റെ  നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി  നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ്  കോഴിക്കോട് സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കപ്പെട്ട 30 പേരെ പിടികൂടിയത്. 

സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് എസ്എച്ച്ഒ-മാരുടെ നേതൃത്വത്തിൽ പ്രത്യേകം രൂപീകരിച്ച അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.  നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഏഴ് പേരെയും വെള്ളയിൽ അഞ്ച്,  ടൗൺ നാല്, കുന്ദമംഗലം -മൂന്ന്, എലത്തൂർ മൂന്ന്, ട്രാഫിക് - രണ്ട്, ചേവായൂർ - രണ്ട്, കസബ - ഒന്ന് പന്നിയങ്കര - ഒന്ന്, മെഡിക്കൽ കോളേജ് - ഒന്ന്,   ബേപ്പൂർ – ഒന്ന് പേരേയുമാണ് പൊലീസ് സ്റ്റേഷനുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. 

തുടർന്നും ലോങ് പെന്റിങ് വാറണ്ട് പ്രതികൾക്കെതിരെ ഉള്ള നടപടികൾ ശക്തമാക്കുമെന്നും, വിദേശത്തുള്ള പിടികിട്ടാപുള്ളികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചും നടപടികൾ ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്കൂളിലെ 7 ഏഴ് ആൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി, മലപ്പുറം സ്വദേശിയായ അറബി അധ്യാപകൻ അറസ്റ്റിൽ
'അനശ്വര രക്തസാക്ഷികളുടെ പേരിൽ' സത്യപ്രതിജ്ഞ പറ്റില്ലെന്ന് വൈസ് ചാൻസലർ, ഇറങ്ങിപ്പോയി; കാലിക്കറ്റ് ഡിഎസ്‍യു ഭാരവാഹികളുടെ സത്യപ്രതിജ്ഞ റദ്ദാക്കി