മനുഷ്യനും കൃഷിക്കും ഭീഷണി; ഒറ്റപ്പാലത്ത് 54 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു

Published : Dec 25, 2022, 06:33 PM ISTUpdated : Dec 25, 2022, 07:32 PM IST
മനുഷ്യനും കൃഷിക്കും ഭീഷണി; ഒറ്റപ്പാലത്ത് 54 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു

Synopsis

54 പന്നികളെയാണ് വെടിവെച്ച് കൊന്നത്. കൃഷിനശിപ്പിക്കലും ജന ജീവനുള്ള ഭീഷണിയും കണക്കിലെടുത്ത് നഗരസഭ കൗൺസിലർമാരുടെ അപേക്ഷയിലാണ് നടപടി.

പാലക്കാട്: പാലക്കാട് ഒറ്റപ്പാലം നഗരസഭ പരിധിയിൽ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. കൃഷിനശിപ്പിക്കലും ജന ജീവനുള്ള ഭീഷണിയും കണക്കിലെടുത്താണ് നടപടി. 54 പന്നികളെയാണ് വെടിവെച്ച് കൊന്നത്. നഗരസഭ കൗൺസിലർമാരുടെ അപേക്ഷയിലാണ് നടപടി. പന്നിക്കളെ വെടിവെയ്ക്കുന്ന പാനലിലുള്ള സുരേഷ് ബാബു, സി സുരേഷ് ബാബു, വി ദേവകുമാർ, വിജെ ജോസഫ്, എൻ അലി, വി ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. 

പാലക്കാട്‌ കപ്പൂർ പഞ്ചായത്തിൽ കൃഷി നശിപ്പിക്കുന്ന 21 കാട്ടുപന്നികളെയാണ് കഴിഞ്ഞ ദിവസം വെടിവെച്ച് കൊന്നത്. ചോക്കോട്, മാരായംകുന്ന്, കൊടിക്കാംകുന്ന് എന്നീ പ്രദേശങ്ങളിൽ നിന്നാണ് കാട്ടുപന്നികളെയാണ് വെടിവെച്ച് കൊന്നത്. ഈ മേഖലകളിൽ സ്ഥിരമായി കാട്ടുപന്നികളുടെ ശല്യം ഉണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇവ കൂട്ടമായി ഇറങ്ങി കൃഷി നശിപ്പിക്കുന്നതും പതിവാണ്. ഈ സാഹചര്യത്തിലാണ് രണ്ടിടങ്ങളിൽ നിന്നായി 21 കാട്ടുപന്നികളെ പിടികൂടി വെടിവെച്ച് കൊന്നത്.

Also Read: കാട്ടുപന്നി ആക്രമണത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ വലഞ്ഞ് കർഷകർ; വെടിവെക്കാന്‍ അനുമതിയുണ്ട്, പക്ഷേ....

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു
ബീവിയമ്മയുടെ മരണം കൊലപാതകം? മനപ്പൂർവമല്ലാത്ത നരഹത്യ ചുമത്തി കേസ്; ചെറുമകൻ അറസ്റ്റിൽ