പലപ്പോഴും ആളുകൾ അവനെ 'മോളെ എന്ന് വിളിച്ചു'; അഗ്നിവ്ചന്ദ് ഒന്നും കാര്യമാക്കിയില്ല,മുട്ടറ്റം മുടി വളർത്തി രോഗികൾക്ക് ദാനം ചെയ്ത് 5ാം ക്ലാസുകാരൻ

Published : Aug 31, 2025, 04:35 PM IST
hair story

Synopsis

ക്യാൻസർ രോഗികൾക്ക് മുടി ദാനം ചെയ്യാനായി മുട്ടറ്റം മുടി വളർത്തി തളിപ്പറമ്പ് ടാഗോർ വിദ്യാനികേതനിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അഗ്നിവ്ചന്ദ് മാതൃകയായി.

കണ്ണൂർ: ക്യാൻസർ രോഗികൾക്ക് മുടി ദാനം ചെയ്യുന്നതിനായി മുട്ടറ്റം മുടി വളർത്തി മാതൃകയാവുകയാണ് തളിപ്പറമ്പ് ടാഗോർ വിദ്യാനികേതനിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അഗ്നിവ്ചന്ദ്. പനങ്ങാട്ടൂരിലെ സുചീന്ദ്രൻ-രശ്മി ദമ്പതികളുടെ മകനാണ് അഗ്നിവ്ചന്ദ്.

കോവിഡ് കാലം മുതലാണ് അവൻ മുടി വളർത്തിത്തുടങ്ങിയത്. മുട്ടോളം വളർത്തിയ മുടി എന്തിനാണെന്ന് ചോദിച്ചാൽ ക്യാൻസർ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെടുന്ന രോഗികൾക്ക് ദാനം ചെയ്യാനാണെന്ന് അവൻ പറയും. മുടി നീട്ടിയത് കാരണം പലപ്പോഴും ആളുകൾ അവനെ മോളെ എന്ന് വിളിച്ചിരുന്നെങ്കിലും അതൊന്നും കാര്യമാക്കാതെയാണ് ഈ ലക്ഷ്യത്തിനായി അഗ്നിവ്ചന്ദ് മുടി സംരക്ഷിച്ചത്.

ക്യാൻസർ ചികിത്സയ്ക്കിടെ മുടി നഷ്ടമാകുന്ന രോഗികൾക്ക് സാന്ത്വനമേകാൻ ഈ മുടി ദാനം ചെയ്യുന്നതിലൂടെ അഗ്നിവ്ചന്ദിന് സാധിച്ചു. ഈ കഴിഞ്ഞ 29ന് അവൻ തന്റെ മുടി ദാനം ചെയ്തു. ചെറുപ്പത്തിൽ തന്നെ സഹാനുഭൂതിയോടെയുള്ള ഈ പ്രവൃത്തിക്ക് അഗ്നിവ്ചന്ദിനെ പ്രേരിപ്പിച്ച രക്ഷിതാക്കളും നാട്ടുകാരുടെ പ്രശംസ ഏറ്റുവാങ്ങുകയാണ്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു