ഓൺലൈൻ ട്രേഡിങ് പ്രകാശ് ഇരപ്പ തട്ടിയത് 9 ലക്ഷം, കൊട്ടക് മഹീന്ദ്രയുടെ വ്യാജ ആപ്പിൽ തട്ടിപ്പ് നടത്തിയ കർണാടക സ്വദേശി അറസ്റ്റിൽ

Published : Sep 21, 2025, 04:55 PM IST
online trading cheating arrest

Synopsis

കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പേരിൽ വ്യാജ ആപ്പ് രൂപീകരിച്ച് ആയിരുന്നു തട്ടിപ്പ് നടത്തിയത്. കഴക്കൂട്ടം കുളത്തൂർ ആറ്റിപ്ര സ്വദേശിയായ ജയിംസ് സുകുമാരനിൽ നിന്നാണ് പണം തട്ടിയത്.

തുമ്പ: തിരുവനന്തപുരം തുമ്പയിൽ ഓൺലൈൻ ട്രേഡിങ് വഴി പണം തട്ടിയ കർണാടക സ്വദേശി അറസ്റ്റിൽ. 9 ലക്ഷത്തി നാല്പതിനായിരം രൂപയാണ് തട്ടിയെടുത്തത്. കർണാടക സ്വദേശിയായ പ്രകാശ് ഇരപ്പയെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. കഴക്കൂട്ടം കുളത്തൂർ ആറ്റിപ്ര സ്വദേശിയായ ജയിംസ് സുകുമാരനിൽ നിന്നാണ് പണം തട്ടിയത്. 2024ൽ ആയിരുന്നു തട്ടിപ്പ്. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പേരിൽ വ്യാജ ആപ്പ് രൂപീകരിച്ച് ആയിരുന്നു തട്ടിപ്പ് നടത്തിയത്. ദില്ലി, കർണാടക എന്നിവിടങ്ങളിലെ രണ്ട് അക്കൗണ്ടുകൾ വഴിയാണ് പണം തട്ടിയെടുത്തത്. മറ്റൊരു സംഭവത്തിൽ ആറുമാസം മുൻപ് ഓൺലൈൻ തട്ടിപ്പിന് ഇരയായി 3.75 കോടി രൂപ നഷ്ടപ്പെട്ട പ്രവാസിയായ എൻജിനീയറെ കബളിപ്പിച്ച് ഓൺലൈൻതട്ടിപ്പു സംഘം വീണ്ടും 13 കോടി രൂപ കൂടി തട്ടിയത് ഓഗസ്റ്റ് മാസത്തിലാണ്. കവടിയാർ ജവഹർ നഗറിലെ ഫ്ലാറ്റിൽ താമസിക്കുന്ന 69കാരനാണ് പണം നഷ്ടമായത്.

സമാന രീതിയിൽ മറ്റൊരു തട്ടിപ്പ് പരാതി വന്നത് ഓഗസ്റ്റിൽ

വർഷങ്ങളായി ഷെയർ ട്രേഡിങ് നടത്തുന്ന പരാതിക്കാരനെ അംഗീകൃത ഷെയർ ട്രേഡിങ് കമ്പനികളുടെ പേരിലാണ് തട്ടിപ്പുസംഘം കെണിയിൽ വീഴ്ത്തിയത്. സമാന്തരമായി രണ്ട് പ്ലാറ്റ്ഫോമിൽ ഇയാൾ ഓൺലൈൻ ട്രേഡിങ് നടത്തിയിരുന്നു. മേയിൽ നടന്ന ആദ്യ തട്ടിപ്പിൽ പരാതിയുമായി എത്തിയപ്പോൾ രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ ട്രേഡിങ് നടത്തുന്ന വിവരം ഇയാൾ പൊലീസിൽ നിന്നു മറച്ചുവച്ചിരുന്നു. ഷെയർ ട്രേഡിങ്ങിലൂടെ അമിതലാഭം കൊയ്യാമെന്നു വിശ്വസിപ്പിച്ച് സൈറ്റിൽ കയറാനുള്ള ലിങ്കുകൾ അയച്ചു കൊടുത്തായിരുന്നു വീണ്ടും തട്ടിപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു