കണ്ണൂരില്‍ നിന്ന് വ്യത്യസ്തമായൊരു വിവാഹ സല്‍ക്കാരം

Published : Oct 23, 2018, 01:14 PM ISTUpdated : Oct 23, 2018, 03:34 PM IST
കണ്ണൂരില്‍ നിന്ന് വ്യത്യസ്തമായൊരു വിവാഹ സല്‍ക്കാരം

Synopsis

കണ്ണൂര്‍ ജില്ലയിലെ കരിയാട് ഇന്നലെ വ്യത്യസ്തമായ ഒരു വിവാഹ സല്‍ക്കാരം നടന്നു. എന്‍.കെ.ബാലന്‍റെ മകള്‍ ബമിഷ(മാളു)യുടെയും അജയന്‍റെ മകന്‍ രഞ്ജിത്തിന്‍റെയും വിവാഹമായിരുന്നു വ്യത്യസ്തതകളോടെ നടന്നത്. 

കരിയാട് (കണ്ണൂര്‍): കണ്ണൂര്‍ ജില്ലയിലെ കരിയാട് ഇന്നലെ വ്യത്യസ്തമായ ഒരു വിവാഹ സല്‍ക്കാരം നടന്നു. എന്‍.കെ.ബാലന്‍റെ മകള്‍ ബമിഷ(മാളു)യുടെയും അജയന്‍റെ മകന്‍ രഞ്ജിത്തിന്‍റെയും വിവാഹമായിരുന്നു വ്യത്യസ്തതകളോടെ നടന്നത്. കണ്ണൂര്‍ സി.എച്ച്.മൊയ്തു മാസ്റ്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് അവസാനം വിവാഹത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ബിഎസ്എന്‍എല്ലിന്‍റെ സൗജന്യ സിമ്മും 40 രൂപയുടെ ടോക്ക് ടൈമുമാണ് ലഭിച്ചത്. 

വധുവിന്‍റെ അച്ഛന്‍ എന്‍.കെ.ബാലന്‍ ബിഎസ്എന്‍എല്‍ പെരിങ്ങത്തൂര്‍ സെക്ഷനില്‍ ഉദ്യോഗസ്ഥനാണ്. 35 വര്‍ഷമായി ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനാണ് അദ്ദേഹം. വളരെ താഴ്ന്ന നിലയില്‍ നിന്ന് വളര്‍ന്നുവന്നയാളാണ് താന്‍. തന്‍റെ വളര്‍ച്ചയ്ക്ക് എന്നും സഹായിച്ചത് ബിഎസ്എന്‍എല്ലാണ്. മകളുടെ വിവാഹത്തോടനുബന്ധിച്ച് സൌജന്യ സിം നില്‍പ്പന നടത്തിയാല്‍ അത് കമ്പനിക്ക് സഹായകമാകുമെന്ന ചിന്തയില്‍ നിന്നാണ് വിവാഹത്തോടനുബന്ധിച്ച് സിം മേള നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

വിവാഹ സല്‍ക്കാരത്തിനെത്തിയവരില്‍ നിന്ന് വളരെ നല്ല പ്രതികരണമാണ് ഉണ്ടായതെന്നും 351 പേരാണ് കഴിഞ്ഞ രണ്ട് ദിവസത്തിലുള്ളില്‍ സിം കരസ്ഥമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കൂത്തുപറമ്പ് ഡിവിഷന്‍റെ സഹകരണത്തോടെയാണ് ഇത്തരമൊരു പരിപാടി നടത്താന്‍ കഴിഞ്ഞതെന്നും എന്‍.കെ.ബാലന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കെഎസ്ആർടിസി ബസിൽ വച്ച് പെൺകുട്ടികളോട് ലൈംഗിക അതിക്രമം, ബസ് സ്റ്റേഷനിലേക്കെത്തിച്ച് പ്രതിയെ പിടികൂടി, പ്രതിക്ക് 6 വർഷം തടവ് ശിക്ഷ
പ്രിയദർശിനി അങ്ങനയങ്ങ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകില്ല! ആഗ്നസ് റാണി പോരിനിറങ്ങി; മത്സരിക്കാൻ തീരുമാനിച്ച് യുഡിഎഫ്