ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു

Published : May 03, 2023, 09:19 PM ISTUpdated : May 03, 2023, 09:27 PM IST
ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു

Synopsis

അമ്മയേയും കുഞ്ഞിനെയും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു. മണ്ണാർക്കാട് കാഞ്ഞിരംപുഴ പാമ്പൻതോട് കോളനിയിലെ  ദിവ്യയാണ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ജീപ്പിൽ പ്രസവിച്ചത്. ഇന്നാണ് ദിവ്യക്ക് സ്കാനിം​ഗ് നടത്തിയത്. റിപ്പോർട്ട് പരിശോധിച്ച ഡോക്ടർ അടുത്ത ബുധനാഴ്ച വരാനാണ് പറഞ്ഞത്. എന്നാൽ തിരിച്ച് കോളനിയിൽ എത്തിയപ്പോൾ പ്രസവവേദന അനുഭവപ്പെട്ടു. ഉടൻ ജീപ്പ് വിളിച്ച്  ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു. അമ്മയേയും കുഞ്ഞിനെയും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതി പ്രസവിച്ചു. ആറ്റിങ്ങൽ കോരാണി ചെമ്പകമംഗലം സ്വദേശിനിയായ 28 കാരിയാണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്‍റെ സേവനം തേടുകയായിരുന്നു. 

കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ഉടൻ ആംബുലൻസ് പൈലറ്റ് സുജിത്ത് ബി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വിവേക് ബി.ആർ എന്നിവർ സ്ഥലത്തെത്തി യുവതിയുമായി എസ്.എ.ടി ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു.

ഓടിക്കൊണ്ടിരിക്കെ ടിപ്പറിന്‍റെ ടയർ പഞ്ചയാറായി, പിന്നാലെ ചരക്ക് ലോറി ഇടിച്ചു, ഡ്രൈവർക്ക് പരിക്ക്

വാഹനാപകടത്തിൽ ഉമ്മയും വാപ്പയും പോയി, അമ്മിഞ്ഞപ്പാലിനായി വാവിട്ട് കരഞ്ഞ് കുഞ്ഞ് ഐസി; കണ്ടുനിൽക്കാനാകാതെ നാട്


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്ലസ് വൺ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, പ്രതിഷേധം പുകയുന്നു, മാർച്ചുമായി എസ്എഫ്ഐ
ട്രെയിൻ നമ്പർ 16329, നാഗര്‍കോവില്‍- മംഗളൂരു അമൃത് ഭാരത് എക്സ്‍പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു