വർക്ഷോപ്പിലുള്ള ബൈക്ക് മോഷ്ടിച്ചു, ആക്രിക്കടയിൽ പോലും വിൽക്കാനായില്ല, ബൈക്ക് ഉപേക്ഷിച്ചിട്ടും പൊലീസ് പൊക്കി

Published : Jan 12, 2025, 07:52 PM IST
വർക്ഷോപ്പിലുള്ള ബൈക്ക് മോഷ്ടിച്ചു, ആക്രിക്കടയിൽ പോലും വിൽക്കാനായില്ല, ബൈക്ക് ഉപേക്ഷിച്ചിട്ടും പൊലീസ് പൊക്കി

Synopsis

വർക്ക്ഷോപ്പിൽ നിന്നും ബൈക്ക് മോഷ്ടിച്ച് ആക്രിക്കടയിൽ വിൽക്കാൻ ശ്രമം, പരാജയപ്പെട്ടപ്പോൾ ഉപേക്ഷിച്ച് കടന്നു, പ്രതി പിടിയിലായത് സിസിടിവി ദൃശ്യങ്ങളിലൂടെ, തെളിവെടുപ്പ് വെള്ളിയാഴ്ച

തിരുവനന്തപുരം: വർക്ക്ഷോപ്പിൽ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതിയെ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് പൊലീസ് പിടികൂടി. പുതുകുറിച്ചി സ്വദേശി നൗഫലിനെയാണ് (38) ആണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമാതുറ ഒറ്റപനയിലെ വർക്ക്ഷോപ്പിൽ നിന്നാണ് നൗഫൽ ബൈക്ക് മോഷ്ടിച്ചത്. 

മോഷ്ടിച്ച ബൈക്ക് ആക്രിക്കടയിൽ കൊണ്ടുപോയെങ്കിലും കടക്കാരൻ വാങ്ങിയിരുന്നില്ല. തുടർന്ന് ചിറയിൻകീഴ് കൊണ്ടുപോയി മറ്റൊരാൾക്ക് വിൽക്കാൻ ശ്രമിച്ചു. വാഹനത്തിൻറെ രേഖകൾ ഇല്ലാത്തതിനാൽ വിൽപ്പന നടന്നില്ല. തുടർന്ന് ചിറയിൻകീഴ് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നു കളഞ്ഞു. രണ്ടു ബൈക്കുകളാണ് നൗഫൽ മോഷ്ടിച്ചത്. ഒരു ബൈക്ക് വർക്ക്ഷോപ്പിന്‍റെ തൊട്ടടുത്തുതന്നെ ഉപേക്ഷിച്ചു. സിസി ക്യാമറകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കഠിനംകുളം പൊലീസ് പ്രതിയെ പിടികൂടിയത്.

ബൈക്ക് ഉടമകൾ നൽകിയ പരാതി അന്വേഷിക്കുന്നതിനിടെ മോഷണം നടന്ന സ്ഥലങ്ങളിലെല്ലാം നൗഫലിന്‍റെ സാന്നിധ്യമുണ്ടായിരുന്നു. നേരത്തെയും നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് നൗഫൽ എന്ന് പൊലീസ് പറഞ്ഞു. പ്രതിയെ വെള്ളിയാഴ്ചയോടെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് കഠിനംകുളം പൊലീസ് അറിയിച്ചു.

ബൈക്കിൽ വരുന്ന രണ്ടുപേര്‍, യൂണിഫോമിൽ ഉദ്യോഗസ്ഥരെ കണ്ടതും ഒരാൾ ഇറങ്ങിയോടി, പിടിയിലായത് 1.2 കിലോ കഞ്ചാവുമായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പിണറായി വിജയന്റെ കോലം ചങ്ങാടത്തിൽക്കെട്ടി തോട്ടിലൊഴുക്കി യൂത്ത് കോൺ​ഗ്രസിന്റെ പ്രതിഷേധം
ഇതാണ് സുജന മര്യാദ, 'ഇത്തവണ നിങ്ങൾ പ്രശംസ അർഹിക്കുന്നത് സംസ്ഥാന സർക്കാരിനോടോ കെഎസ്ആർടിസിയോടോ യുദ്ധം പ്രഖ്യാപിച്ചില്ല എന്നതിനാലാണ്'