പനയാല്‍ സ്കൂളിന്‍റെ നഷ്ടപ്പെട്ട 2.21 ഏക്കര്‍ തിരിച്ച് പിടിക്കും; മന്ത്രിയുടെ ഉറപ്പ്

Published : Aug 22, 2021, 02:15 PM IST
പനയാല്‍ സ്കൂളിന്‍റെ നഷ്ടപ്പെട്ട 2.21 ഏക്കര്‍ തിരിച്ച് പിടിക്കും; മന്ത്രിയുടെ ഉറപ്പ്

Synopsis

സ്കൂളിന്‍റെ രണ്ട് ഏക്കറില്‍ അധികം സ്ഥലമാണ് തട്ടിയെടുത്തത്. പനയാല്‍ ജിഎല്‍പി സ്കൂളിന്‍റെ പേരില്‍ 1981 ല്‍ പതിച്ച് നല്‍കിയത് 3.83 ഏക്കര്‍ സ്ഥലമാണ്. എന്നാല്‍, ഇപ്പോഴുള്ളത് 1.62 ഏക്കര്‍ സ്ഥലം മാത്രം. 2.21 ഏക്കര്‍ നഷ്ടമായത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു

കാസര്‍കോട്: കാസര്‍കോട് പനയാല്‍ ജിഎല്‍പി സ്കൂളിന്‍റെ കൈയേറിയ ഭൂമി തിരിച്ച് പിടിക്കാന്‍ നടപടിയാവുന്നു. വിദ്യാഭ്യാസ മന്ത്രി ഇത് സംബന്ധിച്ച് ഉറപ്പ് നല്‍കിയതായി എംഎല്‍എ സി എച്ച് കുഞ്ഞമ്പു പറഞ്ഞു. സ്കൂളിന്‍റെ രണ്ട് ഏക്കറില്‍ അധികം സ്ഥലമാണ് തട്ടിയെടുത്തത്. പനയാല്‍ ജിഎല്‍പി സ്കൂളിന്‍റെ പേരില്‍ 1981 ല്‍ പതിച്ച് നല്‍കിയത് 3.83 ഏക്കര്‍ സ്ഥലമാണ്.

എന്നാല്‍, ഇപ്പോഴുള്ളത് 1.62 ഏക്കര്‍ സ്ഥലം മാത്രം. 2.21 ഏക്കര്‍ നഷ്ടമായത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. സ്ഥലം തിരിച്ച് പിടിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ സി എച്ച് കുഞ്ഞമ്പു പരാതി നല്‍കിയതോടെയാണ് നടപടികള്‍ പുരോഗമിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രി ഇത് സംബന്ധിച്ച് ഉറപ്പ് നല്‍കിയതായി എംഎല്‍എ പറഞ്ഞു. സ്കൂളിന്‍റെ സ്ഥലം നഷ്ടപ്പെട്ടത് സംബന്ധിച്ച് പിടിഎ ഭാരവാഹികള്‍ നിരവധി തവണ പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായതോടെ നഷ്ടമായ ഭൂമി ഇനിയെങ്കിലും തിരിച്ച് പിടിക്കാനാമെന്ന പ്രതീക്ഷയിലാണ് ഇവര്‍. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൂന്നാലിങ്കല്‍ ജംഗ്ഷന് സമീപം നട്ടുച്ച നേരത്ത് കത്തിക്കുത്ത്; മകനെ കുത്തിയത് പിതാവ്, സ്ഥിരം അതിക്രമം സഹിക്കാതെ എന്ന് മൊഴി
പാഞ്ഞു വന്നു, ഒറ്റയിറുക്കിന് പിടിച്ചെടുത്ത് ഓടി, എല്ലാം സിസിടിവിയിൽ വ്യക്തം; ഇരിയണ്ണിയിൽ വളർത്തു നായയെ കൊണ്ടുപോയത് പുലി