വഴിയിലെ വൈദ്യുതി പോസ്റ്റിൽ പരസ്യം പതിച്ചാൽ ഇനി പണി കിട്ടും; കേസ് മാത്രമല്ല, വൻ പിഴയും; കൊടി കെട്ടിയാലും കടുത്ത നടപടി

Published : Apr 20, 2026, 12:08 PM IST
electric post

Synopsis

വൈദ്യുതി തൂണുകളിൽ പരസ്യങ്ങൾ പതിപ്പിക്കുന്നവർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് ക്രിമിനൽ കേസെടുക്കാനും കനത്ത പിഴ ഈടാക്കാനും കെഎസ്ഇബി തീരുമാനിച്ചു. ഈ പരസ്യങ്ങളും കൊടിതോരണങ്ങളും ജീവനക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാകുന്നതിനാലും അടിയന്തര നമ്പറുകൾ മറയ്ക്കുന്നതിനാലുമാണ് ഈ കർശന നടപടി.

കൊച്ചി: വൈദ്യുതി തൂണുകളിൽ പരസ്യങ്ങൾ പതിപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ കെഎസ്ഇബി തീരുമാനിച്ചു. പൊതുമുതൽ നശിപ്പിച്ചെന്ന വകുപ്പിലാണ് നടപടി. കേസിന് പുറമേ വൻതുക പിഴയും ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു. അപകടങ്ങൾ ഉണ്ടായാൽ ഉടൻ വിവരമറിയിക്കാൻ തൂണുകളിൽ മഞ്ഞ പശ്ചാത്തലത്തിൽ നമ്പറുകൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, അവ മറച്ച് കൊണ്ട് പരസ്യങ്ങൾ പതിപ്പിക്കുന്നത് അടിയന്തര സാഹചര്യങ്ങളിൽ വലിയ തടസമാകുന്നുണ്ട്.

ഈ നിയമ ലംഘനങ്ങൾ വ്യാപകമായതോടെ കെഎസ്ഇബി ഉദ്യോഗസ്ഥർ പൊലീസിനെ സമീപിച്ചു. പരസ്യങ്ങൾ മാത്രമല്ല, തൂണുകളിൽ കെട്ടുന്ന കൊടിതോരണങ്ങളും ഫ്ലെക്സ് ബോർഡുകളും ജീവനക്കാരുടെ സുരക്ഷയ്ക്കും ഭീഷണിയാണ്. അറ്റകുറ്റപ്പണികൾക്കായി തൂണുകളിൽ കയറുന്ന ജീവനക്കാർക്ക് ഇവ തടസമാകുകയും ഷോക്കേൽക്കാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. കോടതി നിർദേശം നിലവിലുണ്ടെങ്കിലും പല സ്ഥലങ്ങളിലും വൈദ്യുതി തൂണുകൾ പരസ്യങ്ങളാൽ മൂടപ്പെട്ടിരിക്കുകയാണ്.

ഇത് അനുവദിക്കാനാവില്ലെന്ന് കെഎസ്ഇബി അധികൃതർ വ്യക്തമാക്കി. അതേസമയം, പോസ്റ്റുകളിലെ കേബിൾ കുരുക്കുകളും വലിയ പ്രശ്നമായി തുടരുകയാണ്. കേബിളുകൾക്കിടയിലൂടെ നീങ്ങി മാത്രമേ ജീവനക്കാർക്ക് തൂണുകളിൽ കയറാനാകൂ. ഇതോടെ കാലിൽ കുടുങ്ങുന്നതിനൊപ്പം കഴുത്തിൽ കേബിൾ ചുറ്റാനുള്ള സാധ്യതയും ഉയരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോതമംഗലത്ത് ആന ചക്ക കഴിച്ചപ്പോൾ സ്ഫോടനം, കാട്ടുകൊമ്പനെ കൊന്നത് ചക്കയ്ക്കുള്ളിൽ സ്ഫോടക വസ്തു നിറച്ച്; 65കാരൻ അറസ്റ്റിൽ
നെട്ടയം സംഘ‍ർഷം; കാരണം യുവാവിനെതിരെ അയൽവാസിയായ ബിജെപിക്കാരന്‍റെ കള്ളക്കേസ്, രാഷ്ട്രീയ സംഘ‍ർഷമല്ലെന്ന് പ്രദേശവാസികൾ