ക്വാറന്റൈൻ മുറികൾ അണുനശീകരണം ചെയ്യാൻ ആളില്ല: ഏറ്റെടുത്ത് എഐവൈഎഫ് പ്രവർത്തകർ

Published : Jun 30, 2020, 12:07 AM IST
ക്വാറന്റൈൻ മുറികൾ അണുനശീകരണം ചെയ്യാൻ ആളില്ല: ഏറ്റെടുത്ത് എഐവൈഎഫ് പ്രവർത്തകർ

Synopsis

 ക്വാറന്റൈൻ റൂമുകൾ  അണുവിമുക്തമാക്കാൻ ആൾക്കാരെ കിട്ടാതിരുന്നപ്പോൾ ധൈര്യപൂർവ്വം ആ ജോലി ഏറ്റെടുത്ത് മാതൃകയായി  എ.ഐ.വൈ.എഫ് പ്രവർത്തകർ

ആലപുഴ: ക്വാറന്റൈൻ റൂമുകൾ  അണുവിമുക്തമാക്കാൻ ആൾക്കാരെ കിട്ടാതിരുന്നപ്പോൾ ധൈര്യപൂർവ്വം ആ ജോലി ഏറ്റെടുത്ത് മാതൃകയായി  എഐവൈഎഫ് പ്രവർത്തകർ. നൂറനാട് പഞ്ചായത്തിലെ ശ്രീബുദ്ധ എഞ്ചിനീയറിംഗ് കോളേജിൽ പ്രവർത്തിക്കുന്ന ക്വാറന്റെൻ മുറികളാണ് നൂറനാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കിയത്. 

ഇവിടെ ക്വാറന്റൈൻ കാലാവധി കഴിഞ്ഞു പോയവരിൽ ഒരാൾക്കു കോവിഡ് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. പിന്നീട് റിസൾട്ട്‌ നെഗറ്റീവ് ആവുകയും ചെയ്തെങ്കിലും റൂമുകൾ അണുനശീകരണം ചെയ്യാൻ ഒരു സംഘടനകളും മുന്നോട്ട് വരാഞ്ഞ സാഹചര്യമായിരുന്നു. അണുനശീകരണം ചെയ്യാത്തതിനാൽ നിലവിൽ പുതിയ ആളുകൾക്ക് പഞ്ചായത്ത്‌ തലത്തിൽ ക്വാറന്റൈൻ കേന്ദ്രംഒരുക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു.  

ഈ പ്രശ്നമാണ് യുവജന സംഘടന പ്രവർത്തകാരുടെ സന്നദ്ധതയിലൂടെ ഒഴിവായത്. ഇന്നു മുതൽ ഒഴിഞ്ഞു കിടക്കുന്ന റൂമുകളിലേക്ക് ആളുകൾക്ക് ക്വാറന്റൈൻ ചെയ്തു തുടങ്ങും. നൂറനാട് ഹെൽത്ത് ഇൻസ്‌പെക്ടർ  രാജീവ്‌ വേണാട്, എഐവൈഎഫ് മേഖല സെക്രട്ടറി  ഗോകുൽ പടനിലം, പ്രസിഡന്റ് വരുൺ ദാസ്, കമ്മിറ്റി അംഗം കണ്ണൻ,  സംസ്ഥാന കമ്മിറ്റി  വിപി സോണി , എഐഎസ്എഫ് ജില്ലാ സെക്രട്ടറി  വിപിൻ ദാസ്, പഞ്ചായത്ത്‌ സെക്രട്ടറി ഹരിശ്ചന്ദ്രൻ, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും മുന്നിട്ട് നിൽക്കുന്ന യുവജന സംഘടനയാണ് എഐവൈഎഫ് എന്ന്  ഹെൽത്ത് ഇൻസ്‌പെക്ടർ  രാജീവ്‌ അഭിപ്രായപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിസിടിവികൾ തോർത്ത് കൊണ്ടുമൂടി, വീട്ടിൽ ആരുമില്ലാതിരുന്ന തക്കം നോക്കി വൻ കവർച്ച; നഷ്ടമായത് 27 പവൻ
രണ്ടാം ക്ലാസുകാരി ആദ്യം പറഞ്ഞത് ടീച്ചറോട്; അഞ്ചാംപീടികയിൽ കല്യാണ വീട്ടില്‍ വച്ച് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു, പ്രതിക്ക് കഠിന തടവും പിഴയും