പരമ്പരാഗത വിത്തുകൾ മുതൽ പഴയകാല കാർഷിക ഉപകരണങ്ങൾ വരെ, ശ്രദ്ധ നേടി കഞ്ഞിക്കുഴിയിലെ വിത്തുത്സവം

Published : Feb 24, 2025, 08:43 AM IST
പരമ്പരാഗത വിത്തുകൾ മുതൽ പഴയകാല കാർഷിക ഉപകരണങ്ങൾ വരെ, ശ്രദ്ധ നേടി കഞ്ഞിക്കുഴിയിലെ വിത്തുത്സവം

Synopsis

തവളക്കണ്ണൻ, രക്തശാലി, വിരിപ്പ്, മുണ്ടകൻ, ചെട്ടിവിരിപ്പ്, ചെറുവിരിപ്പ് തുടങ്ങി 650 ൽ പരം നെൽവിത്തുകളാണ് ഇവിടെ പ്രദർശനത്തിനുള്ളത്

കഞ്ഞിക്കുഴി: കർഷക സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി ആലപ്പുഴയിലെ പരമ്പരാഗത വിത്ത് ഉത്സവം. വിവിധ ജില്ലകളിൽ നിന്നും പരമ്പരാഗത കർഷകർ ഉത്പാദിപ്പിച്ച കാർഷിക ഉത്പന്നങ്ങളുടെ വിത്ത് പ്രദർശനോത്സവവും വില്പനയുമാണ് മൂന്ന് ദിവസങ്ങളിലായി കഞ്ഞിക്കുഴിയിൽ നടക്കുന്നത്. കൃഷിവകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി.

തവളക്കണ്ണൻ, രക്തശാലി, വിരിപ്പ്, മുണ്ടകൻ, ചെട്ടിവിരിപ്പ്, ചെറുവിരിപ്പ് തുടങ്ങി 650 ൽ പരം നെൽവിത്തുകളാണ് ഇവിടെ പ്രദർശനത്തിനുള്ളത്. പെരുമ്പറ, കലപ്പ, വട്ടി, മരമണി, ചട്ടുകം, മരവുരി, ആമാടപ്പെട്ടി, കടക്കോൽ, വെറ്റില ചെല്ലം, ഇടങ്ങഴി, മരവി, ജലചക്രം തുടങ്ങിയ പഴയകാല കാർഷിക, അളവ് തൂക്ക ഉപകരണങ്ങളും പുതുതലമുറയിലെ കർഷകർക്ക് കാണാനുള്ള അവസരവും ഇവിടെയുണ്ട്. അങ്ങനെ പഴമയോടും മണ്ണിനേടും ചേർന്ന് നിൽക്കുന്ന ഉത്സവം.

ഭൗമ സൂചികാ പദവി ലഭിച്ച വാഴക്കുളം പൈനാപ്പിൾ, പൊക്കാളി എന്നിവ പ്രദർശനത്തിൽ കൂടുതൽ ശ്രദ്ധ നേടുന്നുണ്ട്. പ്രദർശനം കാണാനും വിത്തുകളെ കുറിച്ച് അറിയാനും വാങ്ങാനും നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രദർശനം. പ്രദർശനം ഇന്ന് സമാപിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വയനാട് ടൗൺഷിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യണമെന്ന് ബിജെപി; 'ഞാൻ ഉറക്കെ ചിരിച്ചുവെന്ന് കൂട്ടുക'; മന്ത്രിയുടെ മറുപടി
എടത്തലയിൽ സ്‌കൂൾ ബസിൽ തട്ടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടത്തിൽ 18കാരനായ വിദ്യാർത്ഥി മരിച്ചു