
മലപ്പുറം: കാട്ടുപോത്തിനെ കൊന്ന് ഇറച്ചിയാക്കി വില്‍ക്കാന്‍ ശ്രമിച്ച നാലംഗ സംഘം പിടിയില്‍. മലപ്പുറം നിലമ്പൂരിലാണ് സംഭവം. പോത്തുകല്‍ സ്വദേശികളായ എടകുളങ്ങര മുരളീധരന്‍ (49), സുനീര്‍ പത്തൂരാന്‍ (37), ഷിജു കൊട്ടുപാറ (35), ഇരുപ്പുകണ്ടം ബാലകൃഷ്ണന്‍ (61) എന്നിവരെയാണ് അറസ്റ്റ് ചെയതത്. ഇന്നലെ രാത്രിയിലാണ് പ്രതികള്‍ വനം വകുപ്പിന്റെ പിടിയിലായത്.
ഒരു മാസം മുന്‍പാണ് ഇവര്‍ കാട്ടുപോത്തിനെ വേട്ടയാടിയത്. നിലമ്പൂര്‍ റെയ്ഞ്ചിലെ കാഞ്ഞിരപുഴ സ്റ്റേഷന്‍ പരിധിയിലെ ഇരൂള്‍ കുന്ന് വനമേഖല കേന്ദ്രീകരിച്ച് കാട്ടുപോത്തിനെ വേട്ടയാടി എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് വനപാലകര്‍ നടത്തിയ പരിശോധനയില്‍ ഈ ഭാഗത്ത് നിന്നും കാട്ടുപോത്തിന്റെ തല കിട്ടിയിരുന്നു. പ്രതികളെ കണ്ടെത്താനുള്ള തിരച്ചിലിലായിരുന്നു വനപാലകർ. ഈ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. കൂട്ടുപ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ലൈസന്‍സ് ഇല്ലാത്ത നടന്‍ തോക്ക് ഉപയോഗിച്ചാണ് കാട്ടുപോത്തിനെ വേട്ടയാടിയതെന്ന് പ്രതികള്‍ മൊഴി നല്‍കി. നിലമ്പൂര്‍ റെയ്ഞ്ച് ഓഫിസര്‍ അന്‍വര്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ ഗിരിഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam