പാലക്കാട് വീണ്ടും വൻ കുഴൽപ്പണ വേട്ട; മലപ്പുറം സ്വദേശികളിൽ നിന്ന് 80 ലക്ഷം രൂപ പിടികൂടി

Published : Sep 21, 2019, 11:04 PM ISTUpdated : Sep 21, 2019, 11:09 PM IST
പാലക്കാട് വീണ്ടും വൻ കുഴൽപ്പണ വേട്ട; മലപ്പുറം സ്വദേശികളിൽ നിന്ന് 80 ലക്ഷം രൂപ പിടികൂടി

Synopsis

ഒരാഴ്ചക്കിടെ ഇത് രണ്ടാംതവണയാണ് ട്രെയിൻ മാർഗ്ഗം കടത്തിക്കൊണ്ടുവന്ന പണം പിടികൂടുന്നത്. കഴിഞ്ഞയാഴ്ച 88 ലക്ഷം രൂപയുമായി രണ്ട് മലപ്പുറം സ്വദേശികളെ റെയിൽവെ പൊലീസ് പിടികൂടിയിരുന്നു.

പാലക്കാട്: ജില്ലയിൽ വൻ കുഴൽപ്പണവേട്ട. ശനിയാഴ്ച പുലർച്ചെ ആറുമണിയോടെ ചെന്നൈ-മംഗലാപുരം എക്പ്രസിൽ കടത്തിക്കൊണ്ടുവന്ന 80 ലക്ഷം രൂപ റെയിൽവെ പൊലീസ് പിടികൂടി. കേസിൽ മലപ്പുറം വേങ്ങര സ്വദേശികളായ മുഹമ്മദ് ഷെഫീഖ്, അബ്ദുൾ ഖാദർ എന്നിവരെ അറസ്റ്റ് ചെയ്തു.

കാട്പാടിയിൽ നിന്നാണ് ഇവർ ട്രെയിനിൽ കയറിയത്. മലപ്പുറത്തെത്തിക്കാനുളള പണമാണെന്ന് മാത്രമേ ഇവർ പൊലീസിനോട് സമ്മതിച്ചിട്ടുളളൂ. തമിഴ്നാട്, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച സംഘമാണ് ഇവർക്ക് പിന്നിലെന്നാണ് സൂചന. കേസിൽ എൻഫോഴ്സ്മെന്റും ഐബിയും അന്വേഷണം തുടങ്ങിയതായി റെയിൽവെ പൊലീസ് എസ് ഐ രമേഷ്കുമാർ പറഞ്ഞു.

ഒരിടവേളക്ക് ശേഷം വീണ്ടും പാലക്കാട് വഴി കുഴൽപ്പണം ഒഴുകുന്നെന്നാണ് പൊലീസിന്റ കണ്ടെത്തൽ. ഒരാഴ്ചക്കിടെ ഇത് രണ്ടാംതവണയാണ് ട്രെയിൻ മാർഗ്ഗം കടത്തിക്കൊണ്ടുവന്ന പണം പിടികൂടുന്നത്. കഴിഞ്ഞയാഴ്ച 88 ലക്ഷം രൂപയുമായി രണ്ട് മലപ്പുറം സ്വദേശികളെ റെയിൽവെ പൊലീസ് പിടികൂടിയിരുന്നു.

ഇതുകൂടാതെ വടക്കൻ കേരളത്തിലെ ഇവരുടെ കണ്ണികളെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൂടുതൽ കുഴൽപ്പണമൊഴുകാൻ സാധ്യതയുളളതിനാൽ പ്രത്യേക നിരീക്ഷണത്തിലാണ് പൊലീസ്. ഓണക്കാലത്ത് മാത്രം എട്ടുകിലോ സ്വർണവും 23കിലോ കഞ്ചാവും ഒലവക്കോട്  റെയിൽവെ സ്റ്റേഷനിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടിച്ച് പൂസായി വഴക്ക്, അരൂരിൽ കാപ്പ കേസ് പ്രതിയായ യുവാവിനെ സുഹൃത്ത് പട്ടികയ്ക്ക് തലയ്ക്കടിച്ചു, മരണം; പ്രതി പിടിയിൽ
കൊച്ചിയിലെ വനിതാ ഡോക്ടർക്ക് ഒരു ഫോൺ വന്നു, പറഞ്ഞത് വിശ്വസിച്ച് 6.38 കോടി രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിച്ചു; വൻ തട്ടിപ്പ് !