
കൊച്ചി: മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി പൂവാലൻ ചെമ്മീൻ. തീരക്കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങൾക്ക് പൂവാലൻ ചെമ്മീനും ചെറിയ തോതിൽ മീനും ലഭിച്ചു തുടങ്ങി.
കഴിഞ്ഞ നാല് മാസമായി കടലിൽ പോയിരുന്ന പല വള്ളങ്ങൾക്കും ഇന്ധന ചെലവ് പോലും ലഭിക്കാത്ത സാഹചര്യമായിരുന്നു. കാലാവസ്ഥ മെച്ചപ്പെടുകയും വെയിൽ തെളിയുകയും ചെയ്തതോടെയാണ് ചെമ്മീനും മീനും ലഭിച്ചു തുടങ്ങിയത്.
പിടിച്ച ചെമ്മീനും മീനും മുനമ്പം ഹാർബറിൽ ലേലം ചെയ്യുകയാണ്. എന്നാൽ, കടലിനടിയിൽ മുങ്ങിക്കിടക്കുന്ന കപ്പലുകളുടെ അവശിഷ്ടങ്ങളിലും മറ്റ് ഇരുമ്പ് വസ്തുക്കളിലും മത്സ്യബന്ധന വലകൾ കുടുങ്ങി കേടുപാടുകൾ സംഭവിക്കുന്നത് ഇപ്പോഴും തിരിച്ചടിയാകുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam