
ചെന്നൈ: ആളുകളെ ആകർഷിക്കാൻ പലതരം ഓഫറുകൾ കടയുടമകൾ മുന്നോട്ട് കൊണ്ടുവരാറുണ്ട്. ഹോട്ടലുകളാവുമ്പോൾ ചിലപ്പോൾ ബിരിയാണി ഫ്രീയായി നൽകും. ചിലപ്പോൾ അൺലിമിറ്റഡ് ബിരിയാണി നൽകും. അങ്ങനെയൊരു ഓഫറായിരുന്നു ബിരിയാണിക്കടയുടെ ഉദ്ഘാടനത്തിന് ഉടമ കൊണ്ടുവന്ന ഓഫർ. എന്നാൽ ജനപ്രീയ ബിരിയാണിക്കട ഉദ്ഘാടന ദിവസം തന്നെ പൂട്ടിച്ച് ജില്ലാ കളക്ടർ രംഗത്തെത്തി. തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിലെ ചിറ്റൂരിൽ ആണ് സംഭവം.
പുതിയ ഹോട്ടലിന്റെ ഉദ്ഘാടനത്തിന് ബിരിയാണി ഓഫറാക്കി വെച്ചു. ഒരു മട്ടൻ ബിരിയാണി വാങ്ങിയാൽ ഒരു ചിക്കൻ ബിരിയാണി ഫ്രീ എന്നായിരുന്നു പരസ്യം. ഈ ഉദ്ഘാടന ഓഫർ നാട്ടിലാകെ പാട്ടായി. കേട്ടവർ കേട്ടവർ കടയ്ക്ക്മുന്നിലേക്ക് ഓടി. ബിരിയാണി ഓഫർ കേട്ട് കടയ്ക്കുമുന്നിൽ ആളുകൾ തടിച്ചുകൂടുകയായിരുന്നു. പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും അടക്കം നൂറു കണക്കിന് പേരാണ് വെയിലത്ത് നിന്നത്. എന്നാൽ ഗതാഗത്താകുരുക്കിൽ കലക്ടറുടെ കാർപെട്ടത്തോടെ ബിരിയാണി ഓഫറിന് ആന്റി ക്ലൈമാക്സ് ആവുകയായിരുന്നു.
ഇതു ശ്രദ്ധയിൽ പെട്ട കളക്ടർ പൊരിവെയിലത്തു നിർത്തിയതിനു കടയുടമയെ ശകാരിക്കുകയും ചെയ്തു.
ലോകത്തെ ഇതിഹാസ ഭക്ഷണശാലകളുടെ പട്ടികയിൽ 11 -ാം സ്ഥാനത്ത് ഈ കോഴിക്കോടൻ റെസ്റ്ററന്റ്!
അതിനിടെ, കടക്ക് നഗരസഭയുട ലൈസൻസ് ഇല്ലെന്നെ വിവരവും പിന്നാലെ എത്തി. അതോടെ ഉദ്ഘാടന ബിരിയാണിയുടെ ചൂടാറും മുൻപേ കടയ്ക്ക് പൂട്ട് വീണു. ഫ്രീ ബിരിയാണി കാത്തു വെയിൽ കൊണ്ടവർ കളക്ടറേ പഴിച്ച് മടങ്ങുകയും ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam