കൂറ്റമ്പാറ കഞ്ചാവ് കേസ്; ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ, കടത്തിയത് 182 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും

Published : Mar 19, 2022, 08:45 PM IST
കൂറ്റമ്പാറ കഞ്ചാവ് കേസ്; ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ, കടത്തിയത് 182 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും

Synopsis

ആന്ധ്രയില്‍ നിന്ന് 182 കിലോ കഞ്ചാവ്, ഒരു കിലോ ഹാഷിഷ് ഓയില്‍ എന്നിവ ബൊലേറോ പിക്കപ്പിലും ഹോണ്ട സിറ്റി കാറിലുമായാണ് ഇവർ കടത്തിക്കൊണ്ടു വന്നത്

മലപ്പുറം: നിലമ്പൂരിനടുത്ത് കുറ്റമ്പാറയില്‍ വച്ച് വന്‍തോതില്‍ കഞ്ചാവും (Cannabis) ഹാഷിഷ് ഓയിലും (Hashish Oil) പിടിച്ചെടുത്ത കേസില്‍ ഒളിവില്‍ പോയ മൂന്നാം പ്രതി നിലമ്പൂര്‍ പോത്ത് കല്ല് സ്വദേശി റഫീഖ് ( 32), ഏഴാം പ്രതി നിലമ്പൂര്‍ കൂറ്റമ്പാറ സ്വദേശി വിഷ്ണു (27) എന്നിവരെ കോഴിക്കോട് എക്‌സൈസ് ക്രൈം ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.എന്‍.ബൈജുവും സംഘവും അറസ്റ്റ് (Arrest) ചെയ്തു.

ആന്ധ്രയില്‍ നിന്ന് 182 കിലോ കഞ്ചാവ്, ഒരു കിലോ ഹാഷിഷ് ഓയില്‍ എന്നിവ ബൊലേറോ പിക്കപ്പിലും ഹോണ്ട സിറ്റി കാറിലുമായി കടത്തിക്കൊണ്ടു വന്നതായിരുന്നു. മുഖ്യപ്രതി സല്‍മാന്‍ ഇപ്പോഴും ഒളിവിലാണ്. ഈ കേസില്‍ 10 പേരെ ഇതു വരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റഫീഖ് 72 കിലോ കഞ്ചാവുമായി ആന്ധ്രാപ്രദേശിലെ നരസിപ്പട്ടണം പൊലീസ് പിടികൂടിയ കേസിലെ പ്രതിയാണ്. 8 മാസം ജയിലില്‍ കഴിഞ്ഞ ശേഷം ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു ഇയാൾ. 

വിഷ്ണുവിന്റെ പേരില്‍ നിലമ്പൂര്‍ എക്‌സൈസ് റേഞ്ചിലെ മറ്റൊരു കഞ്ചാവ് കേസില്‍ മഞ്ചേരി കോടതി വാറന്റ് പുറപ്പെടുവിച്ചതാണ്. 6 മാസമായി ചെന്നൈ, ഹൈദരബാദ് , മുബൈ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ ഈ സമയങ്ങളിലും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിരുന്നു. പ്രതികളെ മഞ്ചേരി എന്‍ ഡി പി എസ് പ്രത്യേക കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍മാരായ കെ.വി സുഗന്ധ കുമാര്‍, കെ സുധീര്‍, പി സജീവ് സിവില്‍ എക്‌സൈസ് ഓഫീസര്‍ ജിബിന്‍ കുമാര്‍ ഡ്രൈവര്‍ രാജേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആദ്യം വന്നത് പനി, മുഖക്കുരുവിൽ നിന്നടക്കം രക്തം വാ‌‌‌‍‌ർന്നു, കോമയിലെത്തി; 23കാരിയായ മെഡിക്കൽ വിദ്യാ‌ത്ഥിനി ജോർജിയയിൽ വെന്റിലേറ്ററിൽ
യുഡിഎഫിലേക്കില്ലെന്ന് കേരള കോൺഗ്രസ് എം; എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്ന് ജോസ് കെ മാണി പാർട്ടി നേതാക്കളോട്, ചർച്ചകൾ തള്ളി നേതൃത്വം