
ചേർത്തല: ആലപ്പുഴയിൽ താലൂക്ക് ഓഫീസ് ജപ്തി ചെയ്തു. ചേര്‍ത്തല താലൂക്ക് ഓഫീസ് ആണ് കോടതി വിധിയുടെ അടിസ്ഥാനത്തിൽ ജപ്തി ചെയ്തത്. 1984 ൽ ഭൂമിയേറ്റടുത്ത വകയിൽ വയലാർ സ്വദേശിനിയായ കാർത്യായനി അമ്മയ്ക്ക് സർക്കാർ കൊടുക്കാനുള്ള പണം നൽകാത്തതിനെ തുടർന്നാണ് താലൂക്ക് ഓഫീസ് ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടത്. തുടർന്നാണ് ജപ്തി നടപടികളുമായി ഉദ്യോഗസ്ഥർ എത്തിയത്.
തഹസീൽദാരുടെ മേശയും കമ്പ്യൂട്ടറും ഉൾപ്പെടെയുള്ള സാധനങ്ങൾ ഉദ്യോഗസ്ഥർ ജപ്തി ചെയ്തു. ഭൂമിയേറ്റെടുത്ത വകയിൽ കാർത്യായനിയമ്മയ്ക്ക് 86,000 രൂപയിലേറെയാണ് നൽകാനുള്ളത്. സർക്കാർ പണം നൽകാത്തതിനെ തുടർന്നാണ് താലൂക്കോഫീസിലെ സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവായത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കോടതിയിൽ നിന്ന് ആമീൻ എത്തി താലൂക്കോഫീസിൽ ജപ്തി നടപ്പാക്കി.
തഹസിൽദാരുടെ മേശയും ഫർണീച്ചറുകളും, കമ്പ്യൂട്ടറുകളുമാണ് ഉദ്യോഗസ്ഥർ ജപ്തി ചെയ്തത്. നിരവധി തവണ നോട്ടീസ് നൽകിയിട്ടും നടപടിയാകാത്തതിനെ തുടർന്നാണ് ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടതെന്ന് കാർത്യായനി അമ്മയ്ക്ക് വേണ്ടി ഹാജരായ അഡ്വ. ജേക്കബ്ബ് ടോംലിൻ വർഗീസ് പറഞ്ഞു.
Read More :
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam