ഇറച്ചികോഴി മാലിന്യങ്ങള്‍ വാഹനത്തിലെത്തിച്ചു, തെരുവ് നായകള്‍ക്ക് ഭക്ഷണമായി നല്കി, പരാതിയിൽ നടപടി, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

Published : Apr 25, 2026, 02:01 AM IST
stray dog

Synopsis

ചാലക്കുടിയിൽ തെരുവ് നായകൾക്ക് കോഴി മാലിന്യം നൽകിയ വ്യക്തിയുടെ വാഹന രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു. നഗരസഭ സെക്രട്ടറിയുടെ പരാതിയെ തുടർന്ന് ജോയിന്റ് ആർടിഒയാണ് മൂന്ന് ദിവസത്തേക്ക് രജിസ്ട്രേഷൻ റദ്ദാക്കിയത്. പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്ന പ്രവൃത്തി ചെയ്തതിനാണ് നടപടി.

തൃശൂർ : ഇറച്ചി കോഴി മാലിന്യങ്ങള്‍ വാഹനത്തില്‍ കൊണ്ടുവന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായകള്‍ക്ക് ഭക്ഷണമായി നല്കിയ സംഭവത്തില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ മൂന്ന് ദിവസത്തേക്ക് ജോ.റീജിനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ സസ്‌പെന്റ് ചെയ്തു. കോഴി മാലിന്യം നിക്ഷേപിച്ച ചാലക്കുടി ചൊവ്വരക്കാരന്‍ വീട്ടില്‍ ജെയ്‌സന്റെ വാഹനത്തിന്റെ റജിസ്‌ട്രേഷനാണ് സസ്‌പെന്റ് ചെയ്തത്. ചാലക്കുടി നഗരസഭ സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. 

ചാലക്കുടിയില്‍ വഴിനീളെ കോഴിമാലിന്യം നിക്ഷേപിക്കുന്നത് പതിവാണെന്നും ഇത് സംഘര്‍ഷാവസ്ഥക്ക് കാരണമാകുന്നിവെന്നതടക്കമുള്ള കാര്യങ്ങളാണ് പരാതിയില്‍ സൂചിപ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ എ എം വി ഐ നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവമാണെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് വാഹന ഉടമക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. പരാതിക്കാരന്‍ നേരിട്ട് ജോ.ആര്‍ടിഒ ഓഫീസില്‍ ഹാജരായി കുറ്റം സമ്മതിക്കുകയും ഇനിയാവര്‍ക്കില്ലെന്നെന്നും അറിയിച്ചു. വാഹനത്തില്‍ മാലിന്യങ്ങള്‍ കൊണ്ടുവന്ന് തെരുവില്‍ നിക്ഷേപിച്ചത് ഡെയ്ഞ്ചര്‍ ടു പബ്ലിക് എന്ന വകുപ്പില്‍ ഉള്‍പ്പെടുത്തി വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ മൂന്ന് ദിവസത്തേക്ക് സസ്‌പെന്റ് ചെയ്ത് മാതൃകാപരമായ ശിക്ഷ നല്കുകയും ചെയ്തു.  

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് മരിച്ച ദക്ഷലിന്റെ അയൽ വീട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി
യൂട്യൂബ് ചാനലിലൂടെ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച് ചുറ്റികയ്ക്കടിച്ചു, ഒളിവിൽ പോയ പ്രതി 5 മാസങ്ങൾക്ക് ശേഷം പിടിയിൽ