ചിന്നത്തമ്പിക്കും ഭാര്യക്കും ഇടമലക്കുടിയിലേക്ക് തീരിച്ചുവരാം; ഊരുവിലക്കില്ലെന്ന് മൂപ്പന്‍

Published : Nov 27, 2019, 10:47 PM IST
ചിന്നത്തമ്പിക്കും ഭാര്യക്കും ഇടമലക്കുടിയിലേക്ക് തീരിച്ചുവരാം; ഊരുവിലക്കില്ലെന്ന് മൂപ്പന്‍

Synopsis

തെറ്റ് സമ്മതിച്ച് ഊരുകൂട്ടത്തിൽ മാപ്പ് പറഞ്ഞാൽ ഇരുവരുടെയും ഊരുവിലക്ക് പിൻവലിക്കാമെന്ന് ഊരുമൂപ്പന്മാര്‍...

ഇടുക്കി: ഇടമലക്കുടിയിൽ നിന്ന് ഊരുവിലക്കപ്പെട്ട ചിന്നതമ്പിക്കും ഭാര്യക്കും കുടിയിൽ കയറാൻ തടസമില്ലെന്ന് മൂപ്പൻമാർ. തെറ്റ് സമ്മതിച്ച് ഊരുകൂട്ടത്തിൽ മാപ്പ് പറഞ്ഞാൽ ഇരുവരുടെയും വിലക്ക് പിൻവലിക്കും. പുസ്തകത്തിലെ വിവാദ പരാമർശങ്ങൾ മാറ്റുന്ന മുറക്ക് അധ്യാപകന്‍റെ വിലക്ക് മാറ്റുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുമെന്നും ദേവികുളം സബ് കളക്ടർ എസ്.പ്രേം കൃഷ്ണയുടെ നേത്യത്വത്തിൽ നടത്തിയ ചർച്ചയിൽ മുപ്പൻമാർ പറഞ്ഞു.

സർക്കാരിന്‍റെ നിർദ്ദേശപ്രകാരം  നവംബര്‍ 26ന് ഉച്ചയോടെയാണ് ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണ ഇരുവിഭാഗങ്ങളെയും അനുരജ്ഞന ചർച്ചകൾക്കായി വിളിച്ചത്.  ഷെഡ്ഡുകുടിയിലെ കനകരാജ്, ബാലൻ, ഇടലിപാറക്കുടിയിൽ നിന്ന് മണിമുത്തു, പുതുക്കുടിയിൽ നിന്ന് രാജൻ എന്നിവരാണ് കുടിയെ പ്രതിനീതീകരിച്ച് എത്തിയത്. തുടർന്ന് ഊരുവിലക്കപ്പെട്ട അധ്യാപകൻ മുരളി, കുടി നിവാസി ചിന്നത്തമ്പി എന്നിവരുമായും മുപ്പൻമാരുമായും സബ് കളക്ടർ ചർച്ചകൾ നടത്തി.

ചർച്ചയിൽ മുപ്പൻമാർ പറഞ്ഞ രണ്ടു കാര്യങ്ങളും ഊരുവിലക്കപ്പെട്ടവർ അംഗീകരിച്ചതോടെയാണ് പ്രശ്ന പരിഹാരമായത്. ഊരുകൂട്ടത്തിൽ ചിന്നത്തമ്പി മാപ്പ് പറയുന്നതോടെ ഇവരുടെ വിലക്ക് പിൻവലിക്കും. പുസ്തകത്തിൽ കുടി നിവാസികളെ കുറിച്ചുള്ള തെറ്റായ പരാമർശങ്ങൾ ഒഴിവാക്കുന്ന മുറക്ക് അധ്യാപന്‍റെ വിലക്ക് മാറ്റുന്നത് സംബന്ധിച്ച് തീരുമാനമാകുമെന്നും സബ് കളക്ടർ പറഞ്ഞു. ഇടമലക്കുടി നിവാസികളുടെ സമുദായത്തെ തെറ്റായി ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് മൂവരെയും മുപ്പൻമാർ ഊരുവിലക്കായത്. ഊരുകൂട്ടത്തിൽ മൂവരെയും വിളിച്ചെങ്കിലും ഇവർ പങ്കെടുത്തില്ല. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നടപ്പാതയില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് ചോദ്യം ചെയ്തു, ​ഗുരുവായൂർ ക്ഷേത്രനടയിൽ വഴിയോരക്കച്ചവടക്കാരന് ക്രൂരമർദ്ദനം
യാത്രക്കാരുടെ ജീവന്‍ പന്താടി 'മരണക്കളി' നടത്തിയ ഡ്രൈവർ അഴിക്കുള്ളിൽ; ചുമത്തിയത് മനപൂര്‍വമല്ലാത്ത നരഹത്യാശ്രമ കുറ്റം