മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗത്തില്‍ മരിച്ചയാളുടെ ബന്ധുക്കളും ജീവനക്കാരും തമ്മില്‍ തര്‍ക്കം

Published : Apr 24, 2024, 03:32 AM IST
മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗത്തില്‍ മരിച്ചയാളുടെ ബന്ധുക്കളും ജീവനക്കാരും തമ്മില്‍ തര്‍ക്കം

Synopsis

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് ലഭിക്കണമെന്ന് ആവശ്യപ്പെട്ട്, മരണപ്പെട്ട വ്യക്തിയുടെ ബന്ധുക്കള്‍ എത്തിയപ്പോഴാണ് തര്‍ക്കങ്ങൾ തുടങ്ങിയത്. 

തൃശൂര്‍: തൃശൂര്‍ ഗവ: മെഡിക്കല്‍ കോളജ് ആശുപത്രി ഫോറന്‍സിക് വിഭാഗത്തില്‍ മരിച്ചയാളുടെ ബന്ധുക്കളും ജീവനക്കാരും തമ്മില്‍ തര്‍ക്കം. ഉച്ചയ്ക്ക് രണ്ടിന് ശേഷം വരുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ സാധിക്കില്ലെന്ന ജീവനക്കാരുടെ നിലപാടാണ് തര്‍ക്കത്തിന് കാരണം. ഉച്ചയ്ക്ക് രണ്ടിന് മുമ്പ് മൃതദേഹങ്ങള്‍ എത്തിച്ചാല്‍ മാത്രമേ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്ന നിലപാട് ജീവനക്കാരെടുത്തതാണ് തര്‍ക്കത്തിന് കാരണമായത്.

ചാലക്കുടി എം.എല്‍.എ. സനീഷ് കുമാര്‍ ജോസഫ് ഇടപെട്ട് എത്തിയ മൃതദേഹം ഉച്ചയ്ക്ക് രണ്ടിന് ശേഷമാണ് എത്തിയത്. ഈ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സാധ്യമല്ലെന്ന് ജീവനക്കാര്‍ പറയുകയായിരുന്നു. സാധാരണ നിലയിൽ രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് നാലുവരെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഡോക്ടര്‍മാര്‍ തയാറാണ്. മാനുഷിക പരിഗണന നല്‍കിയാണ് ഡോക്ടര്‍മാര്‍ അതിനു തയാറാവുന്നത്. ഡോക്ടര്‍മാരുടെ ഈ നിര്‍ദേശം പാലിക്കാന്‍ തയാറല്ലെന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സഹായിക്കുന്ന ജീവനക്കാര്‍ പറയുന്നത്. ഡ്യൂട്ടി സമയം കഴിഞ്ഞുള്ള സേവനം സാധ്യമല്ലെന്നാണ് ജീവനക്കാരുടെ നിലപാട്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് ലഭിക്കണമെന്ന് ആവശ്യപ്പെട്ട്, മരണപ്പെട്ട വ്യക്തിയുടെ ബന്ധുക്കള്‍ എത്തിയപ്പോഴാണ് തര്‍ക്കങ്ങൾ തുടങ്ങിയത്. അടുത്ത ദിവസം തന്നെ ഇതിനു കൃത്യമായ ധാരണ ഉണ്ടാക്കുമെന്നും ഫോറന്‍സിക് വിഭാഗം അറിയിച്ചു. അതേസമയം രണ്ട് മണിക്ക് ശേഷം വന്ന മൃതദേഹങ്ങള്‍ ഇന്നലെയും പോസ്റ്റുമോര്‍ട്ടം ചെയ്യാതെ ഫ്രീസറിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

PREV
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം