ജനറൽ ആശുപത്രിയിൽ ശുചീകരണ യജ്ഞം; കാട് തെളിഞ്ഞു

Published : Sep 02, 2026, 01:42 AM IST
general hospital

Synopsis

തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ നഗരസഭയുടെ നേതൃത്വത്തിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് നടത്തി. 20 ഏക്കർ വരുന്ന കാടുപിടിച്ച കോമ്പൗണ്ടിൽ നിന്ന് 12 ലോറി മാലിന്യം നീക്കം ചെയ്തു, ഇത് പകർച്ചവ്യാധി ഭീഷണിയും ഇഴജന്തുക്കളുടെ ശല്യവും കുറയ്ക്കാൻ സഹായിച്ചു.

തിരുവനന്തപുരം: രണ്ടാമത്തെ മെഡിക്കൽ കോളേജായി വികസിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ നഗരസഭയുടെ നേതൃത്വത്തിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് നടത്തി. 20 ഏക്കർ വരുന്ന ആശുപത്രി കോമ്പൗണ്ടിൽ പടർന്നുകിടന്ന കാടും പടർപ്പുകളും മാലിന്യക്കൂനകളും വ്യാപകമായി നീക്കം ചെയ്തു. പല ഭാഗങ്ങളിലും കാടും പടർപ്പും മാലിന്യവും നിറഞ്ഞ നിലയിലായിരുന്നു ആശുപത്രി വളപ്പ്. പകർച്ചവ്യാധികൾക്ക് സാഹചര്യമൊരുക്കുന്നതിന് പുറമെ രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും സമീപവാസികൾക്കും ആരോഗ്യഭീഷണി ഉയർത്തുന്ന സാഹചര്യമുണ്ടായിരുന്നു. ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയ പ്രദേശങ്ങളും ശുചീകരണത്തിന്റെ ഭാഗമായി വൃത്തിയാക്കി.

നഗരസഭയുടെ 150 ശുചീകരണ തൊഴിലാളികളെയാണ് മെഗാ ക്ലീനിംഗ് ഡ്രൈവിനായി രംഗത്തിറക്കിയത്. വിവിധ വാഹനങ്ങളും യന്ത്രസാമഗ്രികളും ഉപയോഗിച്ച് കാടും പടർപ്പുകളും വെട്ടിമാറ്റി. ശുചീകരണത്തിനിടെ 12 ലോറി മാലിന്യവും നാല് ലോറി പാഴ്മരക്കഷണങ്ങളും നീക്കം ചെയ്തു. ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ വൈകിട്ട് 5.30 വരെ തുടർന്നു. നഗരസഭാ മേയർ വി. വി. രാജേഷ് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. പാമ്പുകളുടെ തോഴൻ എന്നറിയപ്പെടുന്ന വാവ സുരേഷ് മുഖ്യാതിഥിയായി.

ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ആർ. ഗോപൻ, ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ, ആശുപത്രി സൂപ്രണ്ട് ഡോ. കൃഷ്ണവേണി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ലക്ഷ്മി, മെഡിക്കൽ കോളേജ് നോഡൽ ഓഫീസർ ഡോ. കവിത രവി എന്നിവർ പങ്കെടുത്തു.

നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അരുൺ എസ്. നായർ, ബിനോജ് എസ്., അനിൽ എൻ., അജീഷ് കുമാർ ടി. എസ്. എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ. റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും ക്ലീനിംഗ് ഡ്രൈവിൽ പങ്കാളികളായി. ആശുപത്രി പരിസരം ശുചിയായി സൂക്ഷിക്കുന്നതിനും പകർച്ചവ്യാധി, ഇഴജന്തു ഭീഷണികൾ ഒഴിവാക്കുന്നതിനുമായി തുടർ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് നഗരസഭയുടെ ലക്ഷ്യം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
ദമ്പതികളെ ആക്രമിച്ച് പരിക്കേല്പിച്ച രണ്ടുപേർ പിടിയിൽ; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടിയത് തുറവൂരിൽ നിന്ന്