
കൊല്ലം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ കിണർ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. സ്റ്റാൻഡിലെ കുടിവെള്ള സംഭരണിയിൽ എലി ചത്തുകിടന്നതിനെ തുടർന്ന് ഒരു മാസം മുമ്പ് ടാങ്കും കിണറും വൃത്തിയാക്കിയിരുന്നു. തുടർന്ന് വെള്ളം പരിശോധന നടത്തിയപ്പോഴാണ് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഈ വെള്ളം ഉപയോഗിക്കാൻ പാടില്ല എന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം വന്നതോടെ പ്രാഥമികആവശ്യങ്ങൾക്കു പോലും വെള്ളമില്ലാതെ വനിതാ ജീവനക്കാർ അടക്കം വലയുകയാണ്.
വാട്ടർ അതോറിറ്റിയിൽ അടയ്ക്കേണ്ട മൂന്ന് ലക്ഷം രൂപ കുടിശ്ശികയായതോടെ വാട്ടർ അതോറിറ്റി ഡിപ്പോയില കണക്ഷൻ വിച്ഛേദിച്ചിരുന്നു. ജീവനക്കാരുടെ ദുരിതാവസ്ഥ മനസ്സിലാക്കി കോർപ്പറേഷൻ സൗജന്യമായി വെള്ളം എത്തിച്ചു നൽകിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് വന്നതോടെ ഈ സഹായവും നിലച്ചു 10 ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കാമെന്ന എടിഒ യുടെ വാക്കും പാഴ്വാക്കായി. ആഹാരം കഴിച്ചതിനുശേഷം കൈകഴുകുന്നതിനുപോലും വില കൊടുത്തു വെള്ളം വാങ്ങേണ്ട അവസ്ഥയാണ്. ആകെ ആശ്രയമായിരുന്ന കിണർ വെള്ളം കൂടി ലഭിക്കാതായതിനാൽ എന്തുചെയ്യണമെന്നറിയാതെ വലയുകയാണ് ജീവനക്കാർ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam