
മലപ്പുറം: കോളേജ് വിദ്യാര്‍ഥിനികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഓണാഘോഷ ചിത്രങ്ങള്‍ അശ്ലീലമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന പരാതിയില്‍ സൈബര്‍ പോലീസ് കേസെടുത്തു. മലപ്പുറം ജില്ലയിലെ 12-ഓളം കോളജുകളിലെ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങളാണ് ഇത്തരത്തില്‍ വ്യാജ അക്കൗണ്ടുകള്‍ വഴിയും മറ്റും അശ്ലീലമായി പ്രചരിപ്പിക്കപ്പെടുന്നത്.
ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് പുറമെ, കോളേജ് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പങ്കുവെച്ച ഫോട്ടോകളും ചോര്‍ത്തി ദുരുപയോഗം ചെയ്തതായി സംശയമുണ്ട്. ആസൂത്രിതമായി സംഘടിത അന്വേഷണത്തിലൂടെ മാത്രമേ തട്ടിപ്പിന് പിന്നിലുള്ളവരെ കണ്ടെത്താനാകൂ എന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. ബാധിതരായ വിദ്യാര്‍ഥിനികള്‍ക്ക് പൂര്‍ണ്ണ നിയമസഹായവുമായി എംഎസ്എഫ് വിദ്യാര്‍ഥിനി വിഭാഗമായ 'ഹരിത' രംഗത്തെത്തിയിട്ടുണ്ട്.
ഹരിത ഭാരവാഹികള്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് പരാതി നല്‍കി. വിഷയം ചൂണ്ടിക്കാട്ടി സംസ്ഥാന ആഭ്യന്തര മന്ത്രിക്കും പരാതി കൈമാറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മോര്‍ഫിങ്ങിനിരയായ കൂടുതല്‍ വിദ്യാര്‍ഥിനികള്‍ അതത് പോലീസ് സ്റ്റേഷനുകളില്‍ ഔദ്യോഗികമായി പരാതി നല്‍കും. വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam