
ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുകളിൽ സർക്കാർ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യത്തിൽ പ്രതിഷേധം ശക്തമാക്കി സിപിഐ. പാർട്ടി ജില്ലാ സെക്രട്ടറി ഉൾപ്പടെയുള്ള നേതാക്കൾ വീടുകൾ കയറി ഒപ്പുശേഖരണം തുടങ്ങി. ജല അതോറിറ്റി എംഡിയെ മാത്രം സ്ഥലംമാറ്റി അഴിമതിക്ക് നടത്തിയ ഉന്നതരെ സർക്കാർ സംരക്ഷിക്കുകയാണെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്ആരോപിക്കുന്നു.
പദ്ധതിയുടെ ഗുണഭോക്താക്കളുള്ള ആലപ്പുഴ നഗരസഭയിലെയും എട്ടു പഞ്ചായത്തുകളിലെയും എല്ലാ വീടുകളും കയറി ഒപ്പ്ശേഖരണം നടത്തി നിവേദനം, മുഖ്യമന്ത്രിക്ക് നൽകും. പാലാരിവട്ടത്തെക്കാൾ വലിയ അഴിമതിയാണ് ആലപ്പുഴയിലെ കുടിവെള്ള പദ്ധതിയിൽ നടന്നതെന്നും സിപിഐ ആവർത്തിക്കുന്നു.
പദ്ധതിയിലെ ക്രമക്കേടുകൾ വ്യക്തമാക്കുന്ന തെളിവുകൾ ഓരോന്നായി പുറത്തുവന്നതോടെ ജല അതോറിറ്റി എംഡിയെ സർക്കാർ സ്ഥലംമാറ്റിയിരുന്നു. എന്നാൽ കരാറുകാരനെ സംരക്ഷിക്കുന്നതടക്കം വഴിവിട്ട നീക്കങ്ങൾക്ക് കൂട്ടുനിന്ന ഉന്നത ഉദ്യോഗസ്ഥരിലേക്ക് നടപടികൾ നീങ്ങിയില്ല. മന്ത്രി പ്രഖ്യാപിച്ച വകുപ്പ് തല അന്വേഷണവും വിജിലൻസിന്‍റെ പ്രാഥമിക പരിശോധനയും നിലച്ചമട്ടാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam