
തൊടുപുഴ: എംഡിഎംഎയും ഹാഷിഷ് ഓയിലുമായി ഒരാള്‍ പിടിയില്‍. തൊടുപുഴ പട്ടയം കവല സ്വദേശി നെടുകണ്ടത്തല്‍ റഷീദാണ് പിടിയിലായത്. ഇയാളില്‍ നിന്നും അഞ്ച് ഗ്രാമോളം എംഡിഎംഎയും .23 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. റഷീദ് ഉന്നതര്‍ക്കിടയില്‍ രാസലഹരിയുടെ വ്യാപാരം നടത്തുന്നയാളാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. റഷീദ് കഴിഞ്ഞ കുറച്ച് നാളുകളായി പോലീസിന്റെ നിരീഷണത്തിലായിരുന്നു.
വ്യാഴാഴ്ച രാത്രി ഇയാള്‍ ലഹരി കച്ചവടത്തിനായി തൊടുപുഴയിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്തിട്ടുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് തൊടുപുഴ പലീസും ഡിവൈഎസ്പിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് ഇയാളുടെ മുറിയില്‍ പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ എംഡിഎംഎയും ഹാഷിഷ് ഓയിലും കണ്ടെത്തി. ഇയാള്‍ക്കൊപ്പം ഒരു സ്ത്രീയുണ്ടായിരുന്നെങ്കിലും ഇവര്‍ക്ക് രാസലഹരി ഇടപാടില്‍ പങ്കില്ലാത്തതിനാല്‍ ഇവരെ പിന്നീട് വിട്ട് അയച്ചു. തൊടുപുഴയില്‍ കരാര്‍ അടിസ്ഥാനത്തില്‍ കെട്ടിട നിര്‍മാണം നടത്തുന്നയാളാണ് റഷീദ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam