തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡിവൈഎഫ്ഐയുടെ പൊതിച്ചോര്‍ വിതരണം 7ാം വര്‍ഷത്തിലേക്ക്

Published : May 17, 2023, 10:09 AM ISTUpdated : May 17, 2023, 11:42 AM IST
തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡിവൈഎഫ്ഐയുടെ പൊതിച്ചോര്‍ വിതരണം 7ാം വര്‍ഷത്തിലേക്ക്

Synopsis

വയറെരിഞ്ഞ് വരിയിൽ നിൽക്കുന്നവർക്ക് പൊതിച്ചോറിന്‍റെ രൂപത്തില്‍ കെട്ടിയ ഡി വൈ എഫ് ഐ സ്നേഹം വിളമ്പാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി

തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോർ വിതരണം ഏഴാം വർഷത്തിലേക്ക്. ഇതുവരെ ഒരു കോടിയോളം പൊതിച്ചോറുകളാണ് ഡിവൈഎഫ്ഐ വീടുകളിൽ നിന്ന് ശേഖരിച്ച് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകിയത്. വയറെരിഞ്ഞ് വരിയിൽ നിൽക്കുന്നവർക്ക് പൊതിച്ചോറിന്‍റെ രൂപത്തില്‍ കെട്ടിയ ഡി വൈ എഫ് ഐ സ്നേഹം വിളമ്പാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 

തൃശ്ശൂർ മെഡിക്കൽ കോളേജിന് മുന്നിൽ ഏഴ് വർഷമായി മുടങ്ങാത്ത കാഴ്ചയുമാണ് ഈ പൊതിച്ചോറ് വിതരണം. ഡിവൈഎഫ്ഐയുടെ അരിമ്പൂർ മേഖല കമ്മിറ്റിക്കായിരുന്നു ഇന്ന് പൊതിച്ചോർ നൽകാനുള്ള ഊഴം. ദിവസവും അഞ്ഞൂറ് പൊതിച്ചോർ എന്ന രീതിയിൽ തുടങ്ങിയ പരിപാടിയാണ് വളർ‍ന്ന് ആയിരക്കണക്കിന് സാധാരണക്കാരുടെ ഒരു നേരത്തെ വിശപ്പകറ്റുന്നത്. ഓരോ മേഖല കമ്മിറ്റികള്‍ തിരിഞ്ഞാണ് പൊതിച്ചോറ് വിതരണം ചെയ്യുന്നത്.

'ഇതാണ് കേരളം'; ഡിവൈഎഫ്ഐ പൊതിച്ചോറിലെ കുറിപ്പ് പങ്കുവെച്ച് ബിന്ദുകൃഷ്ണ

ഇതുവരെ ഒരുകോടിയോളം പൊതിച്ചോർ തൃശ്ശൂർ മെഡിക്കൽ കോളേജിൽ മാത്രം ഡിവൈഎഫ്ഐ വിതരണം ചെയ്തിട്ടുണ്ടെന്നാണ് സംഘാടകര്‍ വിശദമാക്കുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകർ ഓരോ വീട്ടിൽ നിന്നും നേരിട്ടാണ് പൊതിച്ചോർ ശേഖരിക്കുന്നത്. അനുദിനം വളരുന്ന പങ്കുവക്കലിന്‍റെ രാഷ്ട്രീയം കൂടിയാണ് ഹൃദയപൂർവ്വം പൊതിച്ചോർ വിതരണം. 

ഓരോ പൊതിയിലുമുണ്ട് സ്‌നേഹവും കരുതലും, 'ഹൃദയപൂര്‍വം' പൊതിച്ചോര്‍ വിതരണം രണ്ടാം വര്‍ഷത്തിലേയ്ക്ക്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്