തിരുവനന്തപുരത്ത് വിളക്കിൽ നിന്നും ഇലക്ട്രോണിക് സർവീസ് ഷോപ്പിന് തീപിടിച്ചു; 1 ലക്ഷം രൂപയുടെ നഷ്ടം

Published : Feb 25, 2025, 06:17 PM ISTUpdated : Feb 25, 2025, 06:21 PM IST
തിരുവനന്തപുരത്ത് വിളക്കിൽ നിന്നും ഇലക്ട്രോണിക് സർവീസ് ഷോപ്പിന് തീപിടിച്ചു; 1 ലക്ഷം രൂപയുടെ നഷ്ടം

Synopsis

കടയിൽ തെളിയിച്ചിരുന്ന വിളക്കിൽ നിന്നും തീ പടർന്നതാണ് അപകടകാരണമെന്ന് ഫയർഫോഴ്സ് അറിയിച്ചു.

തിരുവനന്തപുരം: കാഞ്ഞിരംപാറയിൽ ഇലട്രിക് ഷാേപ്പിൽ തീപിടിത്തം. കാഞ്ഞിരംപാറ ജങ്ഷനിൽ പ്രവർത്തിക്കുന്ന തേക്കുമ്മൂട് സ്വദേശി പ്രദീപിൻ്റെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ സർവീസ് സെൻ്ററിലാണ് ഉച്ചയോടെ തീപിടിത്തമുണ്ടായത്. കടയിൽ തെളിയിച്ചിരുന്ന വിളക്കിൽ നിന്നും തീ പടർന്നതാണ് അപകടകാരണമെന്ന് ഫയർഫോഴ്സ് അറിയിച്ചു. ഈ സമയം ഉടമ പുറത്തു പോയിരുന്നു. 12 മണിയോടെ തീ പടർന്നത് കണ്ട സമീപവാസികൾ അറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ഒരു മണിക്കൂർ പ്രയത്നിച്ച ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. 

റിപ്പയറിങ്ങിനെത്തിച്ച നാല് ഫ്രിഡ്ജ്, ഒരു  എസി,  രണ്ട് വാഷിങ് മെഷീൻ തുടങ്ങിയവ കത്തിനശിച്ചു. ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്.തിരുവനന്തപുരം യൂണിറ്റിൽ നിന്നും രണ്ട് വണ്ടി എത്തിയാണ് തീയണച്ചത്. സ്റ്റേഷൻ ഓഫീസർ  നിധിൻ രാജിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രശോഭ്, ഓഫീസർമാരായ  ബിജു, പ്രസാദ്, ദീപക്, വിമൽരാജ്, ശ്രീജിത്ത്, ജിനു, സുജീഷ്, വിപിൻ ചന്ദ്രൻ,  വനിത ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രശ്മി, അശ്വതി എന്നിവർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

ആലത്തൂരിൽ 35കാരിയായ വീട്ടമ്മ മകൻ്റെ 14 വയസുള്ള കൂട്ടുകാരനൊപ്പം നാടുവിട്ടു; തട്ടിക്കൊണ്ടുപോയതിന് പൊലീസ് കേസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാത്രി തുടങ്ങി ഇന്ന് പുലര്‍ച്ചെ വരെ നടന്നത് 2709 വാഹനങ്ങളും 76 ലോഡ്ജുകളിലും പരിശോധന, പിടികിട്ടാപുള്ളികൾ ഉൾപ്പെടെ 167 പേര്‍ പിടിയിൽ
അമ്മയുടെ അറിവോടെ സുഹൃത്ത് 13കാരിയെ പീഡിപ്പിച്ചത് 2 വര്‍ഷത്തോളം, ഒളിവിലിരുന്ന അമ്മ പിടിയിൽ, മുഖ്യപ്രതി വിദേശത്തേക്ക് കടന്നതായി സംശയം